ലീഗ് പ്രാദേശിക നേതാവ് മനുഷ്യ മഹാശൃംഖലയിൽ; കാര്യമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് പ്രാദേശിക നേതാവ് എൽ.ഡി.എഫിന്റെ മനുഷ്യ മഹാശൃംഖലയിൽ. കോഴിക്കോട് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം ബഷീറാണ് എൽ.ഡി.എഫ് പരിപാടിയിൽ പങ്കെടുത്തത്. മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തതിലൂടെ പൗരനെന്ന നില യിലെ കടമയാണ് നിർവഹിച്ചതെന്ന് കെ.എം ബഷീർ പ്രതികരിച്ചു.
യു.ഡി.എഫുകാർ പങ്കെടുത്തെങ്കിൽ കാര്യമാക്കേണ്ട –കുഞ്ഞാലിക്കുട്ടി
മലപ്പുറം: എൽ.ഡി.എഫ് മനുഷ്യശൃംഖലയിൽ യു.ഡി.എഫ് പ്രവർത്തകർ പങ്കെ ടുത്തോയെന്ന് അന്വേഷിക്കുകയോ കാര്യമാക്കുകയോ ചെയ്യേണ്ടതില്ലെന്ന് മുസ്ലിം ലീഗ് ദേശീ യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പൗരത്വഭേദഗതി നിയമത്തിനെതിരെയുള് ള എല്ലാ സമരങ്ങളിലും എല്ലാവരും പങ്കെടുക്കും.
അതെടുത്ത് വിവാദമുണ്ടാക്കുന്നത് ബി. ജെ.പിയെ സഹായിക്കാനേ ഉപകരിക്കൂ. യു.ഡി.എഫ്, എൽ.ഡി.എഫ് ജാഥകളിൽ ആരൊക്കെ പങ്കെടുക്കുന്നെന്ന് മാധ്യമങ്ങൾ വല്ലാതെ നോക്കേണ്ടതില്ല. കെ. മുരളീധരൻ എം.പി നടത്തിയ പ്രസ്താവനയിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൗരത്വഭേദഗതിനിയമത്തെ ബി.ജെ.പി വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണ്.
ഭയപ്പെടുത്തി വരുതിക്ക് വരുത്താമെന്ന ലക്ഷ്യം നടപ്പാവില്ല. ഗവർണറെ തിരിച്ചുവിളിക്കാനുള്ള പ്രതിപക്ഷപ്രമേയത്തെ ഇടതുമുന്നണി എങ്ങനെ നേരിടുമെന്ന് കാത്തിരിക്കുകയാണ്. വിഷയത്തിൽ ഭരണകക്ഷിയുടെ ആത്മാർഥത കൂടി കണ്ടറിയാം. സർക്കാർ ഉറച്ച നിലപാടെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ല –മുസ്ലിം ലീഗ്
കോഴിക്കോട്: എല്‍.ഡി.എഫിെൻറ മനുഷ്യമഹാശൃംഖലയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ ഭിന്നതയുണ്ടെന്ന തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പ്രസ്താവനയില്‍ അറിയിച്ചു.
ശൃംഖലയിലേക്ക് വിവിധ സംഘടനകളിലെ നേതാക്കള്‍ പോയതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി, പൗരത്വവിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പിെക്കതിരെ ആരു പ്രക്ഷോഭം നടത്തിയാലും അതിലേക്ക് അത്തരം ആളുകള്‍ പോയതില്‍ അസ്വാഭാവികതയില്ലെന്നും വിവാദമാക്കേണ്ടതില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്.പൗരത്വ നിയമത്തിനെതിരെയുള്ള പൊതു പരിപാടികള്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുക എന്നുള്ളത് മുസ്ലിം സംഘടനകളുടെ പൊതുവായ തീരുമാനമാണ്. കോഴിക്കോട്ട് യു.ഡി.എഫ് സംഘടിപ്പിച്ച മലബാര്‍ മേഖല റാലിയിലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ട് എല്ലാ മതസംഘടന നേതാക്കളും പങ്കെടുത്തിരുന്നു.
മനുഷ്യശൃംഖലയിലും ഇതുപോലെ ആരെങ്കിലും പങ്കെടുത്തിട്ടുണ്ടാകാം. ഇപ്പോള്‍ സി.എ.എക്കെതിരെ നടക്കുന്ന പരിപാടിയില്‍ എല്ലാവരും ഉണ്ടാകാമെന്ന പൊതുസ്വഭാവമുള്ള പ്രസ്താവനയാണ് എം.കെ. മുനീറും നടത്തിയത്. പൊതുലക്ഷ്യംവെച്ച് സാധാരണക്കാര്‍ പങ്കെടുക്കുന്നതും പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പങ്കെടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട് -കെ.പി.എ. മജീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.