Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ നിരോധനം...

ഹർത്താൽ നിരോധനം നിയമസഭയിൽ ആവശ്യപ്പെട്ട പാർട്ടിയെന്ന് ലീഗ്

text_fields
bookmark_border
highcourt 18.07.2019
cancel

കൊച്ചി: ഹർത്താലിന് വിരുദ്ധമായ നിലപാടാണ് മുസ്ലിം ലീഗിനുള്ളതെന്ന് ഹൈേകാടതിയി ൽ പാർട്ടി സത്യവാങ്മൂലം. ഹർത്താലടക്കം നിർബന്ധിത സമരങ്ങളോട് എതിർപ്പാെണന്ന് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന് നു. നിയമസഭക്കകത്ത് പോലും ഹർത്താൽ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിയമം കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തവരാണ് ലീഗിെൻറ നിയമസഭ പ്രതിനിധികൾ. എന്നാൽ, കേരളം ഇന്ന് ഭരിക്കുന്ന പാർട്ടികൾ ആത്മാർഥമായ ഒരു ശ്രമവും നടത്തിയില്ല. കോടതി നിർദേശിച്ചിട്ട് പോലും നിലപാടറിയിക്കാൻ തയാറായിട്ടുമില്ല.

അതിനാൽ, ഹർത്താലിനെതിരായ ഭരണപാർട്ടിയുടെ നിലപാട് കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും ഉത്തരവുകൾ പാലിക്കാനുള്ള ഉദ്ദേശ്യമൊന്നുമില്ലാതെ പ്രതിപക്ഷത്തെ താറടിച്ചു കാണിക്കാനുള്ള ശ്രമം മാത്രമാെണന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. തുടരെയുണ്ടായ ഹർത്താലുകളെ ചോദ്യംചെയ്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും മറ്റും സമർപ്പിച്ച ഹരജികളിലാണ് വിശദീകരണം. ഹരജിക്കാരും സർക്കാറും ആരോപിക്കുന്നത് പോലെ കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

2018ൽ 97 ദിവസവും ഹർത്താലുണ്ടായിരുന്നുവെന്ന ഹരജിക്കാരെൻറ ആരോപണം അടിസ്ഥാന രഹിതവും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. 70 വർഷത്തെ പാർട്ടിയുടെ ചരിത്രത്തിൽ ഒരിക്കൽ പോലും സംസ്ഥാന തല ഹർത്താലിനോ ബന്ദിനോ ആഹ്വാനം ചെയ്തിട്ടില്ല. 97ൽ 18 മാത്രമാണ് തങ്ങൾ കൂടി കക്ഷിയായ യു.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലുകൾ. അതിൽ തന്നെ മൂന്നെണ്ണത്തിൽ മാത്രമാണ് മുസ്ലിം ലീഗിനെതിരെ ആരോപണമുള്ളത്. ഇതുതന്നെ പ്രാദേശികമായി നടത്തിയതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguehighcourtkerala newshartalmalayalam news
News Summary - muslim league on highcourt against hartal -kerala news
Next Story