Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്ലിം ലീഗിന്...

മുസ്ലിം ലീഗിന് പ്രഹരം: ഐ.എൻ.എല്ലിന് രാഷ്ട്രീയ നേട്ടം

text_fields
bookmark_border
INL.jpg
cancel

കോഴിക്കോട്: രണ്ടര പതിറ്റാണ്ടിലേറെയായി എൽ.ഡി.എഫിനൊപ്പം ഉറച്ചുനിന്ന ഇന്ത്യൻ നാഷനൽ ലീഗിന് ലഭിച്ച മന്ത്രിസ്ഥാനം പാർട്ടിക്ക് രാഷ്്ട്രീയ നേട്ടമായി. അതേസമയം, ഐ.എൻ.എല്ലി‍െൻറ ബദ്ധശത്രുക്കളായ മുസ്ലിം ലീഗിന് കനത്ത പ്രഹരവും. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സമൂഹത്തി‍െൻറ പിന്തുണക്ക് അർഹിക്കുന്ന പരിഗണ നൽകിയെന്ന സന്ദേശം ഇടതുമുന്നണിക്ക് നൽകാനുമായി. പാർട്ടിയെ എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കി മന്ത്രിസഭയിൽ എത്തിക്കണമെന്ന സ്ഥാപകൻ ഇബ്രാഹിം സുലൈമാൻ സേട്ടി‍െൻറ സ്വപ്നസാക്ഷാൽക്കാരം കൂടിയാണ് അഹമ്മദ് ദേവർകോവിലിലൂടെ സാധ്യമാകുന്നത്.

ബാബരി മസ്ജിദ് തകർച്ചക്കുശേഷം കോൺഗ്രസിനോടും മുസ്ലിം ലീഗിനോടും കലഹിച്ച് ഇബ്രാഹിം സുലൈമാൻ സേട്ടി‍െൻറ നേതൃത്വത്തിൽ '94ലാണ് ഐ.എൻ.എൽ സ്ഥാപിച്ചത്. സി.പി.എം ജന. സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിത്തി‍െൻറ കൂടി ആശീർവാദത്തോടെ ഇടതുമുന്നണിയിൽ കയറാൻ നടത്തിയ ശ്രമങ്ങൾക്ക് കേരളത്തിൽ വി.എസ്. അച്യുതാനന്ദ‍െൻറ നേതൃത്വത്തിൽ ഒരുവിഭാഗം തടയിട്ടപ്പോഴും മുന്നണി വിട്ടുപോകാതെ പാറപോലെ ഉറച്ചുനിന്നതിന് ലഭിച്ച അംഗീകാരം കൂടിയാണ് മന്ത്രിസ്ഥാനം.

ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളുടെ പേരിൽ ഇടതുമുന്നണി പ്രതിക്കൂട്ടിലേറിയപ്പോഴൊക്കെ ഐ.എൻ.എൽ അവരുടെ രക്ഷക്കെത്തി. തെരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി എൽ.ഡി.എഫിന് നിരുപാധിക പിന്തുണ നൽകി. ഘടകകക്ഷി ആയില്ലെങ്കിലും 2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണി പിന്തുണയോടെ മത്സരരംഗത്തെത്തി. 2006ൽ ആദ്യമായി കോഴിക്കോട് രണ്ടിൽ മത്സരിച്ച പി.എം.എ. സലാമിലൂടെ  എം.എൽ.എയെ ലഭിച്ചെങ്കിലും 2011ൽ സലാം മുസ്ലിം ലീഗിലേക്ക് ചേക്കേറിയതോടെ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും ഐ.എൻ.എൽ സ്ഥാനാർഥികൾക്ക് വിജയിക്കാനായില്ല.

ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ തൃപ്തിപ്പെട്ട് ഇടതുമുന്നണിയിൽ ന്യൂനപക്ഷ രാഷ്ട്രീയത്തി‍െൻറ പ്രതിനിധികളായി ഐ.എൻ.എൽ തുടർന്നു. പാർട്ടിയെ പിളർത്തി ഇല്ലാതാക്കാനുള്ള മുസ്ലിം ലീഗി‍െൻറ ശ്രമങ്ങൾക്ക് തടയിടാൻ ഇടതുമുന്നണിയുടെ ശക്തമായ പിന്തുണയിലൂടെ ഐ.എൻ.എല്ലിന് സാധിച്ചു.

രണ്ടുവർഷം മുമ്പ് എൽ.ഡി.എഫ് ഘടകകക്ഷി ആയതിനുശേഷം നടന്ന ഈ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർഥി നൂർബിന റഷീദിനെ 12,459 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭയിൽ എത്തുന്ന അഹമ്മദ് ദേവർകോവിലിലൂടെ മുസ്ലിം ലീഗിന് പ്രഹരമേൽപിക്കാൻ കൂടി മുന്നണിക്ക് കഴിഞ്ഞു. ലീഗി‍െൻറ തെക്കേപ്പുറം കോട്ടകളിൽനിന്നുവരെ ദേവർകോവിലിന് വോട്ട് ലഭിച്ചതായാണ് വിലയിരുത്തൽ. മുമ്പ് ലീഗ് വിട്ടുവന്ന കെ.ടി. ജലീലിനെ മന്ത്രിയാക്കി ലീഗിനെ പ്രഹരിച്ചതിന് സമാനമായ സാഹചര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlINL
News Summary - Muslim League blows: INL's political gains
Next Story