Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശക്തൻ...

ശക്തൻ സ്റ്റാൻഡിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

text_fields
bookmark_border
Murder-india news
cancel
തൃശൂർ : തർക്കം മൂത്ത് സുഹൃത്തിെൻറ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർപ്പ് പെരുമ്പിളിശ്ശേരി സ്വദേശി ആലുക്കൽ വീട്ടിൽ ബിനോയ് (24) ആ ണ് മരിച്ചത്. വെളിയന്നൂർ അന്തിക്കാടൻവീട്ടിൽ വിവേക് (22) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച പുലർച്ചെ ശക്തൻ സ്റ്റാൻഡിൽ മാതൃഭൂമി ജങ്ഷനുസമീപം പഴക്കടയുടെ മുന്നിലാണ് കത്തിക്കുത്ത് നടന്നത്. അരിച്ചാക്കെടുക്കുന്ന ഹുക്ക് ഉപയോഗിച്ചായിരുന്നു കുത്തിയത്. കഴുത്തിന് മുൻവശം കുത്തേറ്റ് അവശനിലയിലായ ബിനോയിെയ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. പ്രതിയെ മണിക്കൂറുകൾക്കകം ഷാഡോ പൊലീസും, ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടി.

നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച ബിനോയ്. ചേർപ്പ്, പുതുക്കാട്, നെടുപുഴ, പേരാമംഗലം സ്റ്റേഷനുകളിൽ വധശ്രമം, ഗുണ്ടാ ആക്രമണമടക്കം നിരവധി കേസുകളുണ്ട്. പ്രതി വിവേകിനെതിരെ തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ തന്നെ 13 കേസുണ്ട്. കമീഷണർ യതീഷ്ചന്ദ്രയുടെ നിർദേശാനുസരണം എ.സി.പി വി.കെ. രാജു, ഈസ്റ്റ് എസ്.എച്ച്.ഒ പി.സി. ബിജുകുമാർ, എസ്.ഐ കെ.ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - murder
Next Story