Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2019 4:02 PM GMT Updated On
date_range 16 Jun 2019 4:02 PM GMTയുവാവ് തലയ്ക്കടിയേറ്റ് മരിച്ചു: സുഹൃത്ത് പിടിയിൽ
text_fieldsbookmark_border
കടയ്ക്കൽ: യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. തേക്കിൽ കോളനി പണയിൽ വീട്ടിൽ രവീന് ദ്രെൻറ മകൻ ശ്രീകുമാർ (അപ്പൂസ്, 25) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും അയൽവാസിയുമായ പാറവിള വീട്ടിൽ ഗോപകുമാറി(35)നെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഇട്ടിവ, കടയ്ക്കൽ പഞ്ചായത്തുകളുടെ അതിർത്തിയായ മുക്കടയിലുള്ള അമ്മൂമ്മയുടെ വീട്ടിലാണ് ഗോപകുമാർ രാത്രി താമസം. കൂലിപ്പണിക്കാരായ ഇരുവരും ഇവിടെ െവച്ച് മദ്യപിച്ചശേഷം വാക്കുതർക്കമുണ്ടാവുകയും ഗോപകുമാർ തടി കഷണം ഉപയോഗിച്ച് ശ്രീകുമാറിെൻറ തലയ്ക്ക് അടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ് വീണ ശ്രീകുമാർ ചോരവാർന്ന് മരിച്ചു. സംഭവത്തിനുശേഷം രാത്രി ഗോപകുമാർ പലരോടും ഇക്കാര്യം പറഞ്ഞെങ്കിലും ഇയാൾ മദ്യലഹരിയിലായിരുന്നതിനാൽ ആരും ചെവിക്കൊണ്ടില്ല. ഞായറാഴ്ച രാവിലെ ശ്രീകുമാറിനെ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിക്കുകയും ഗോപകുമാറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. റൂറൽ എസ്.പി സൈമൺ, ഡിവൈ.എസ്.പി സതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇട്ടിവ, കടയ്ക്കൽ പഞ്ചായത്തുകളുടെ അതിർത്തിയായ മുക്കടയിലുള്ള അമ്മൂമ്മയുടെ വീട്ടിലാണ് ഗോപകുമാർ രാത്രി താമസം. കൂലിപ്പണിക്കാരായ ഇരുവരും ഇവിടെ െവച്ച് മദ്യപിച്ചശേഷം വാക്കുതർക്കമുണ്ടാവുകയും ഗോപകുമാർ തടി കഷണം ഉപയോഗിച്ച് ശ്രീകുമാറിെൻറ തലയ്ക്ക് അടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ് വീണ ശ്രീകുമാർ ചോരവാർന്ന് മരിച്ചു. സംഭവത്തിനുശേഷം രാത്രി ഗോപകുമാർ പലരോടും ഇക്കാര്യം പറഞ്ഞെങ്കിലും ഇയാൾ മദ്യലഹരിയിലായിരുന്നതിനാൽ ആരും ചെവിക്കൊണ്ടില്ല. ഞായറാഴ്ച രാവിലെ ശ്രീകുമാറിനെ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിക്കുകയും ഗോപകുമാറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. റൂറൽ എസ്.പി സൈമൺ, ഡിവൈ.എസ്.പി സതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story