യൂത്ത് ലീഗ് പ്രവർത്തകെൻറ കൊലപാതകം; മൂന്നു പേർ അറസ്റ്റിൽ
text_fieldsതാനൂർ (മലപ്പുറം): അഞ്ചുടിയിൽ യൂത്ത് ലീഗ് പ്രവർത്തകൻ കുപ്പെൻറപുരക്കൽ ഇസ്ഹാഖിനെ കെ ാലപ്പെടുത്തിയ സംഭവത്തിൽ സി.പി.എം പ്രാദേശിക നേതാവിെൻറ സഹോദരങ്ങളടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. കുപ്പെൻറപുരക്കൽ അബ്ദുൽ മുഈസ് (25), കുപ്പെൻറപുരക്കൽ ത്വാഹമോൻ (22), ഇവരുടെ സുഹൃത്ത് വെളിച്ചെൻറപുരക്കൽ മഷ്ഹൂദ് (24) എന്നിവരെയാണ് താനൂർ പൊലീസ് പിടികൂടിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണിവർ.
കൂടുതൽ പ്രതികളുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളെക്കുറിച്ച് സൂചന ലഭിച്ചു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബു, താനൂർ സി.ഐ ജസ്റ്റിൻ ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ചിൽ മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമിച്ചതിനെത്തുടർന്ന് പരിക്കേറ്റ് കഴിയുന്ന സി.പി.എം പ്രാദേശിക നേതാവ് കെ.പി. ഷംസുവിെൻറ സഹോദരങ്ങളാണ് മുഈസും ത്വാഹമോനും. ഷംസുവിനെ ആക്രമിച്ചതിന് പ്രതികാരമായി സമാനരീതിയിൽ ആക്രമണം നടത്താൻ സഹോദരങ്ങൾ പദ്ധതി തയാറാക്കുകയായിരുന്നെന്നാണ് പൊലീസിെൻറ പ്രാഥമികനിഗമനം. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രി 7.45ഓടെയാണ് ഇസ്ഹാഖിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
എസ്.പി യു. അബ്ദുൽ കരീമിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കാര്യങ്ങൾ നിയന്ത്രണത്തിലാക്കിയത്. സമയോചിതമായി പ്രവർത്തിച്ച സമീപപ്രദേശങ്ങളിലെ സമാധാന കമ്മിറ്റികളെ പൊലീസ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.