Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴുവയസ്സുകാരന്‍റെ...

ഏഴുവയസ്സുകാരന്‍റെ കൊലപാതകം: ദൃക്സാക്ഷിയായ കുട്ടിയെ സ്വാധീനിക്കാൻ ശ്രമമെന്ന്

text_fields
bookmark_border
ഏഴുവയസ്സുകാരന്‍റെ കൊലപാതകം: ദൃക്സാക്ഷിയായ കുട്ടിയെ സ്വാധീനിക്കാൻ ശ്രമമെന്ന്
cancel
തിരുവനന്തപുരം: തൊടുപുഴയിൽ ഏഴുവയസ്സുകാരനെ മാതാവിെൻറ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ ഏക ദൃക്സാക്ഷിയായ നാലുവയസ്സുകാരനായ സഹോദരനെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി പരാതി. കുട്ടിയെ മാതാവിെൻറ ബന്ധുവിന് വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. കുട്ടിയുടെ പിതൃമാതാവും റിട്ട. അധ്യാപികയുമായ തിരുവനന്തപുരം കമലേശ്വരം സ്വദേശിയാണ് ഇൗ ആവശ്യം ഉന്നയിച്ച് ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന് നിവേദനം സമർപ്പിച്ചത്.

നിലവിൽ തിരുവനന്തപുരത്ത് പിതാവിെൻറ കുടുംബത്തിെൻറ സംരക്ഷണയിൽ കഴിയുന്ന കുട്ടിയെ ഒാണാവധിക്ക് അഞ്ച് ദിവസത്തേക്ക് തങ്ങളുടെ സംരക്ഷണയിൽ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിച്ച് കുട്ടിയുടെ മാതാവിെൻറ അമ്മ നടത്തുന്ന നീക്കത്തിനെതിരെയാണ് ഇൗ പരാതി. ഒാണാവധി കഴിഞ്ഞാലുടൻ ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിെൻറ വിചാരണ കോടതിയിൽ ആരംഭിക്കാനിരിക്കുകയാണ്. ഇൗ കേസിൽ കുട്ടിയുടെ മാതാവും പ്രതിയാണ്. സാക്ഷിയെയും പ്രതിയെയും ഒരുമിച്ച് താമസിപ്പിക്കരുതെന്ന വ്യവസ്ഥയും നിലവിലുണ്ട്. അതിനാൽ കുട്ടിയെ അഞ്ചുദിവസത്തേക്ക് മാതാവിെൻറ ബന്ധുവിന് കൈമാറുകയാണെങ്കിൽ അത് കേസന്വേഷണത്തെയും സാക്ഷിമൊഴിെയയും ബാധിക്കുമെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടിയെ സ്വാധീനിച്ച് മൊഴിമാറ്റിക്കുന്നതിനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും പരാതിയിൽ ആരോപിക്കുന്നു.

നാല് വയസ്സുകാരെൻറ മൊഴി കേസിൽ നിർണായകമാണ്. സഹോദരൻ മരിച്ച ആഘാതത്തിൽനിന്നും പ്രതിയിൽനിന്ന് ശാരീരികവും മാനസികവുമായി ഏറ്റ പീഡനങ്ങളിൽനിന്നും കുട്ടി പതുക്കെ മോചിതനായിവരുകയാണ്. നിലവിൽ തലസ്ഥാനത്തെ സ്കൂളിൽ എൽ.കെ.ജി വിദ്യാർഥിയായ കുട്ടി എസ്.എ.ടി ആശുപത്രിയിലെ ചൈൽഡ് സൈക്യാട്രി വിഭാഗം ഡോക്ടറുടെ കീഴിൽ ചികിത്സയിലുമാണ്.
ഇേപ്പാൾ വളരെ സന്തോഷവാനായി കാണപ്പെടുന്ന കുട്ടിയെ കൊണ്ടുപോയി വീണ്ടും അപകടത്തിൽെപടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും പരാതിയിൽ ആരോപിക്കുന്നു. തിരുവനന്തപുരം കുടുംബകോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇനിയൊരു വിധി ഉണ്ടാകുന്നതുവരെ കുട്ടിയുടെ സംരക്ഷണം തങ്ങളോട് തുടരാൻ ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇതംഗീകരിക്കാൻ തയാറാകുന്നില്ലെന്നും കുട്ടിയെ ഒരു കാരണവശാലും വിട്ടുകൊടുക്കരുതെന്നും പിതൃമാതാവ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhakerala newsmalayalam news
News Summary - murder of seven year old boy thodupuzha-kerala news
Next Story