റിസോര്‍ട്ടിലെ ഇരട്ടക്കൊല കവർച്ചക്കിടെ; പ്രതി റിമാൻഡിൽ
text_fieldsരാജാക്കാട് (ഇടുക്കി): ചിന്നക്കനാലിലെ നടുപ്പാറ ‘റിഥം ഓഫ് മൈൻഡ്സ്’ റിസോർട്ട് ഉടമ കേ ാട്ടയം മാങ്ങാനം കൊച്ചക്കൽ ജേക്കബ് വർഗീസ് (രാജേഷ് -40), സഹായി മുത്തയ്യ (55) എന്നിവരെ കൊലപ് പെടുത്തിയത് കവർച്ചക്കിടെ. കാമുകിയോടൊത്ത് ജീവിക്കാൻ പണം കണ്ടെത്തുന്നതിനാണ് പ ്രതി ബോബിൻ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകശേഷം ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ ചേരിയാര്‍ കറുപ്പന്‍കോളനി സ്വദേശി ഇസ്രവേലിെൻറ ഭാര്യ കപിലയുമായി നാട് വിടാനായിരുന്നു ബോബിെൻറ നീക്കം.
കപിലയുമായി അടുപ്പത്തിലായിരുന്ന ബോബിന് ഇവരുമൊത്ത് ജീവിക്കാനായി വേളാങ്കണ്ണിക്ക് പോകാൻ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താനാണ് ബോബിന് താൻ ജോലി ചെയ്തിരുന്ന നടുപ്പാറ റിസോര്‍ട്ടിൽനിന്ന് ഏലക്ക മോഷ്ടിച്ചത്. മോഷണത്തിനു മുമ്പ് തന്നെ മുത്തയ്യയെ കൊലപ്പെടുത്തി. മോഷണ ശേഷം രാജേഷിനെയും. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഇസ്രവേലിെൻറ വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് ഇസ്രവേലിനെയും ഭാര്യ കപിലയെയും കസ്റ്റഡിയില്‍ എടുത്തു.
ഒളിവിൽ പോയ പ്രതി ഫോണില്‍ ബന്ധപ്പെടാനിടയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് കോടതിയുടെ അനുമതിയോടെ ഇവരുടെ മൊബൈല്‍ഫോണ്‍ സ്റ്റേഷനിൽ സൂക്ഷിച്ചു. ഇതിലേക്ക് വന്ന ഫോൺവിളിയുടെ അടിസ്ഥാനത്തില്‍ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി മനസ്സിലാക്കുകയുമായിരുന്നു. തുടർന്ന് പ്രത്യേക സ്ക്വാഡ് മധുരയില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.