ബ്യൂട്ടീഷ്യെൻറ കൊലപാതകം: മൃതദേഹം കുഴിച്ചിടാൻ കാലുകൾ മുറിച്ചുമാറ്റി
text_fieldsപാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട കൊല്ലം സ്വദേശിനി സുചിത്രയുടെ മൃതദേഹം പ്രതി പ ്രശാന്ത് പെട്രോളൊഴിച്ച് കത്തിക്കാനും ശ്രമിച്ചു. ഇതിന് കഴിയാതായപ്പോൾ കാൽമുട്ട് വരെയും പാദങ്ങളും മുറിച്ച് വേർപ്പെടുത്തി വീടിെൻറ മതിലിനോടു ചേർന്ന ചതുപ്പിൽ കുഴ ിച്ചുമൂടുകയായിരുന്നു.
പുലർച്ച കൊല്ലത്തെ ഭാര്യവീട്ടിലേക്ക് േപായ പ്രശാന്ത്, ഏപ ്രിൽ രണ്ടിന് അച്ഛനെയും അമ്മയെയും കൂട്ടി വീണ്ടും പാലക്കാെട്ടത്തി. ഇവരെ വീട്ടിലാക്കി വീണ്ടും കൊല്ലത്തേക്ക് മടങ്ങി. സൈബർ സെൽ സഹായത്തോടെ സുചിത്രയുടെ മൊബൈൽ കാൾ പിന്തുട ർന്നാണ് കൊല്ലം ഡെപ്യൂട്ടി പൊലീസ് കമീഷണർ ജോസി ചെറിയാൻ, ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ കേസിെൻറ ചുരുളഴിച്ചത്.
പാലക്കാട് തഹസിൽദാർ കെ.എം. മണികണ്ഠൻ, സീനിയർ പൊലീസ് സർജൻ പി.ബി. ഗുജ്റാൾ, ഫോറൻസിക് വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. വൈകീട്ട് പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മാർച്ച് 17ന് എറണാകുളത്ത് ബ്യൂട്ടിഷ്യൻ ട്രെയിനിങ്ങിനെന്ന് പറഞ്ഞ് കൊല്ലത്തെ സ്ഥാപനത്തിൽനിന്ന് പോയ സുചിത്ര തുടർന്ന് രണ്ടുദിവസം വീട്ടിലേക്ക് വിളിച്ചിരുന്നു. 20നും വിവരമില്ലാതായതോടെയാണ് പിതാവ് ശിവദാസൻ പിള്ള പരാതി നൽകിയത്. സുചിത്ര വിവാഹബന്ധം വേർപെടുത്തിയതാണ്.
കൊല മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സൂചന
സുചിത്രയെ കൊലപ്പെടുത്താൻ പ്രതി പ്രശാന്ത് മുൻകൂട്ടി ആസൂത്രണം നടത്തിയിരുന്നതായി സൂചന. ആദ്യം െപാലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതെറ്റിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രശാന്ത്, ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കത്തിക്കരിഞ്ഞ നിലയിലാണ് സുചിത്രയുടെ കാലുകളും പാദങ്ങളും കുഴിയിൽനിന്ന് എടുത്തത്. കൊലക്കുപയോഗിച്ച സാമഗ്രികളിൽ ചിലത് പൊലീസ് കണ്ടെടുത്തു. അടുത്തദിവസം സ്ഥലത്ത് കൂടുതൽ പരിശോധന നടത്തും.
കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണെങ്കിലും പ്രശാന്ത് പത്തുവർഷമായി പാലക്കാട്ടാണ് താമസം. ചെൈമ്പ സംഗീത കോളജിൽ എം.എ മ്യൂസിക് പൂർത്തിയാക്കിയ ഇയാൾ കൊട്ടശ്ശേരിയിൽ സംഗീതാധ്യാപകനായി ജോലി ചെയ്യുകയാണ്. മറ്റ് ചില കേന്ദ്രങ്ങളിലും സംഗീത ക്ലാസുകളും എടുക്കുന്നുണ്ട്. രണ്ട് വർഷം മുമ്പാണ് ഇയാൾ വിവാഹിതനായത്.
കഴിഞ്ഞ മേയിലാണ് കുടുംബവുമായി മണലി ഹൗസിങ് കോളനിയിലെ ശ്രീരാംനഗറിൽ വാടകവീടെടുത്തത്. മാസങ്ങളോളം മാതാപിതാക്കളും കൂടെയുണ്ടായിരുന്നു. നഗരത്തിൽ പ്രശാന്തിന് ശിഷ്യരായി നിരവധി കുട്ടികളുണ്ട്. സൗമ്യ പ്രകൃതക്കാരനായിരുന്ന ഇയാൾ, മിതഭാഷിയായിരുന്നെന്ന് അയൽവാസികൾ പറയുന്നു. മാർച്ച് 17ന് രാത്രി സുചിത്രയുമായി പ്രശാന്ത് എത്തിയിട്ടും വീട്ടിൽ ആളനക്കമുള്ളതായി തോന്നിയിരുന്നില്ലെന്ന് അയൽവാസികൾ പറയുന്നു.
വീടിെൻറ ജനലുകളും അടുക്കള ഭാഗവുമെല്ലാം അടച്ചുപൂട്ടിയ നിലയിലായിരുന്നു. വീട്ടിനുള്ളിൽ കൊല നടക്കുകയും പിന്നീട് മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തിട്ടും പരിസരത്ത് ആർക്കും ഒന്നും അറിയാൻ കഴിഞ്ഞില്ല. കുഴിയെടുത്ത ഭാഗത്തെ പുൽക്കാടുകൾക്ക് പ്രശാന്ത് തീയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.