Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഗളി സ്വദേശി...

അഗളി സ്വദേശി ക്വാറിയിൽ കൊല്ലപ്പെട്ട സംഭവം: രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
അഗളി സ്വദേശി ക്വാറിയിൽ കൊല്ലപ്പെട്ട സംഭവം: രണ്ടു പേർ അറസ്റ്റിൽ
cancel
camera_alt

മുരുകൻ,  മുരുകേഷ്

നാദാപുരം: വിലങ്ങാട് ഉടുമ്പിറങ്ങി മലയിൽ ജോലിക്കെത്തിയ അഗളി സ്വദേശി ശിവകുമാറിനെ ക്വാറി പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.

ഇതുമായി ബന്ധപ്പെട്ട് ശിവകുമാറി‍െൻറ കൂടെ താമസിച്ചിരുന്ന മുരുകേഷ്, (27) മുരുകൻ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുണ്ടായിരുന്ന മണി, മഷനൻ എന്നിവരെ സാക്ഷികളാക്കും.

അഗളി ഭൂതവഴി കോളനിയിലെ നഞ്ചെൻറ മകന്‍ ശിവകുമാറിനെ (55) തിങ്കളാഴ്ച രാവിലെയാണ് വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ഉടുമ്പിറങ്ങി ക്വാറിക്ക് മുകൾ ഭാഗത്തെ ഷെഡിൽ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് ശിവകുമാർ ഉൾപ്പെടുന്ന അഞ്ചംഗ സംഘം ഇവിടെ ജോലിക്കെത്തിയത്.

ഞായറാഴ്ച രാത്രി ശിവകുമാർ മറ്റുള്ളവർക്കൊപ്പം മദ്യപിച്ചതിന് പിന്നാലെ വാക്ക് തർക്കവും സംഘർഷവുമുണ്ടായിരുന്നു. ശിവകുമാറി‍െൻറ തലയുടെ വലത് ഭാഗത്തും നെഞ്ചിനും കാലിലും മുറിവേറ്റിട്ടുണ്ട്. ശിവകുമാർ മരിച്ചതറിയാതെ മറ്റ് നാല് പേരും ഷെഡിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ഹോളോ ബ്രിക്സ് കൊണ്ടുള്ള അടിയിൽ തലക്കേറ്റ മുറിവാണ് മരണ കാരണം. പ്രതികളെ രാത്രിയോടെ വടകര കോടതിയിൽ ഹാജരാക്കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murdernadapuram
Next Story