കൊലപാതക കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ
text_fieldsകൊല്ലം: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കഞ്ചാവുമായി എക്സൈസ് പിടികൂടി. ഒന്നര കിലോയോളം കഞ്ചാവുമായി പ്രാക്കുളം ചന്തമുക്ക് വിളയിൽശ്ശേരി വീട്ടിൽ രാജേഷിനെ (39-രാജപ്പൻ) ആണ് കൊല്ലം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും സാഹസികമായി പിടികൂടിയത്. ഗോസ്തലക്കാവ് കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് രാേജഷ്.
എക്സൈസ് സംഘം കാഞ്ഞാവെളി കൊന്നമുക്കിന് സമീപം വാഹനപരിശോധന നടത്തവെ കാഞ്ഞാവെളി ഭാഗത്ത് നിന്ന് ബുള്ളറ്റിൽ കഞ്ചാവുമായി വന്ന രാജേഷ് വെട്ടിച്ചു കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കീഴ്പ്പെടുത്തി. രണ്ടു കിലോ കഞ്ചാവ് 50000 രൂപക്ക് തമിഴ്നാട്ടുകാരനിൽ നിന്നും വാങ്ങി ഗ്രാമിന് 500 രൂപ നിരക്കിലാണ് വിൽപന നടത്തിവന്നിരുന്നത്.
കോവിഡിെൻറ പശ്ചാത്തലത്തിൽ ട്രെയിൻ ഗതാഗതം സുഗമമല്ലാത്തതിനാൽ തമിഴ്നാട്ടിൽ പോയി വൻതോതിൽ കഞ്ചാവ് കടത്തി വിൽപന നടത്തി വന്നിരുന്നവരുടെ പക്കൽ ശേഖരം കുറവാണ്. ഇതുകാരണം മറ്റ് മാർഗങ്ങളിലൂടെ അയൽസംസ്ഥാനങ്ങളിൽ നിന്നും മറ്റും കടത്തിക്കൊണ്ടുവരുന്നതിന് വൻ ഡിമാൻഡാണുള്ളത്.
വിഡിയോകോൺഫറൻസ് മുഖാന്തരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, വിഷ്ണു, കബീർ, ഡ്രൈവർ നിതിൻ എന്നിവരും പരിശോധകസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.