യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ
text_fieldsയുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ ആദർശ്, അരുൺകുമാർ എന്നിവർ
കൊട്ടിയം: ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ പിന്തുടർെന്നത്തിയ സംഘം തള്ളിത്താഴെയിട്ടശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ കൊട്ടിയം പൊലീസും ഷാഡോ സംഘവും ചേർന്ന് പിടികൂടി.
മൂന്നാമതൊരാൾ കൂടി പൊലീസ് വലയിലായെങ്കിലും രക്ഷപ്പെട്ടു. പുന്തലത്താഴം ചരുവിളവീട്ടിൽ ആദർശ് (27), പുന്തലത്താഴം അഞ്ജു ഭവനിൽ അരുൺ കുമാർ (21, പേപ്പട്ടി അരുൺ) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ പതിനഞ്ചിന് വൈകുന്നേരം ഏഴോടെ ഡീസൻറ്മുക്കിലായിരുന്നു സംഭവം.
ബൈക്കിൽ വരികയായിരുന്ന അയത്തിൽ തൊടിവിള കല്ലുംപുറത്തുവീട്ടിൽ സമീറിനെ (44) ആണ് പിന്നാലെ ബൈക്കിലെത്തി ഇടിച്ചിട്ടശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ കൊട്ടിയം എസ്.എച്ച്.ഒ വിപിൻ കുമാറിെൻറ നേതൃത്വത്തിൽ കൊട്ടിയം എസ്.ഐ സുജിത് ജി. നായർ, ഇരവിപുരം എസ്.ഐമാരായ അനീഷ് എ.പി, ദീപു, ഷാഡോ എസ്.ഐ ജയകുമാറിെൻറ നേതൃത്വത്തിലുള്ള ഷാഡോ സംഘവും ചേർന്നാണ് പിടികൂടിയത്.