Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിന് നേരെ...

യുവാവിന് നേരെ ക്വട്ടേഷൻ സംഘത്തിെൻറ വധശ്രമം

text_fields
bookmark_border
mob lynching
cancel

ഓയൂർ: ചെറിയവെളിനല്ലൂർ റോഡുവിളയിൽ യുവാവിനെ ക്വട്ടേഷൻ സംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. റോഡുവിള ഷീജാ മൻസിലിൽ സുറൂറുദ്ദീന് (35) നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച വൈകുന്നേരം നാലിന് റോഡുവിള ഹൈസ്കൂൾ ജങ്ഷനിൽ നിൽക്കുമ്പോൾ ഒരാൾ മൊബൈൽഫോണിൽ വിളിച്ച് എവിടെയാണെന്ന് അന്വേഷിച്ചു.

പത്ത് മിനിറ്റിന് ശേഷം ആറ്റൂർക്കോണം സ്വദേശിയായ ഒരാൾ സ്കൂട്ടറിലെത്തി. ഇയാൾ കാട്ടിക്കൊടുത്തതുപ്രകാരം കാറിലെത്തിയ എട്ടംഗ സംഘം വടിവാൾ, ഇടിക്കട്ട, കമ്പിവടി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപിച്ചെന്നാണ് പരാതി.

പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടന്ന സുറൂറുദ്ദീനെ നാട്ടുകാരാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചത്. സുറൂറുദ്ദീെൻറ വീട്ടിൽ പുരുഷന്മാർ ഇല്ലാത്ത സമയം നോക്കി പാലക്കോണം സ്വദേശിയായ ഒരാൾ ഇദ്ദേഹത്തിെൻറ മകൾ ഉൾപ്പെടെയുള്ള സ്ത്രീകളെ ശല്യം ചെയ്തത് വിലക്കിയതിെൻറ വിരോധത്തിൽ ക്വട്ടേഷൻ നൽകിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptQuotations team
News Summary - murder attempt against man by Quotations team
Next Story