Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മയെയും വാടക...

അമ്മയെയും വാടക െകാലയാളിയെയും െകാന്ന പ്രതി അറസ്റ്റിൽ

text_fields
bookmark_border
അമ്മയെയും വാടക െകാലയാളിയെയും െകാന്ന പ്രതി അറസ്റ്റിൽ
cancel

കോഴിക്കോട്: ജില്ലയിലെ പലയിടത്തുനിന്നായി മൃതദേഹാവശിഷ്ടങ്ങൾ കിട്ടിയ സംഭവത് തിൽ പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി. നീലഗിരി ജില്ലയിലെ മാങ്ങവയിൽ താമസിക്കുന്ന മുക്ക ം വെസ്റ്റ് മണാശ്ശേരി സൗപർണികയിൽ ബിർജു (53) ആണ് അറസ്റ്റിലായത്. മൃതദേഹത്തിെൻറ അവ ശിഷ്ടങ്ങൾ മലപ്പുറം വണ്ടൂർ പുതിേയാത്ത് ഇസ്മയിലിേൻറ(47)താണെന്ന് ബിർജു സമ്മതി ച്ചു.

അമ്മ ജയവല്ലി(70)യെ ഇസ്മയിലിെൻറ സഹായത്തോടെ തോർത്തു മുണ്ട് കഴുത്തിൽ മുറു ക്കിയ ശേഷം ഫാനിൽ സാരികൊണ്ട് കെട്ടിത്തൂക്കി െകാന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. ഇസ്മയിലിെൻറ മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ െകട്ടി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. താമരേശ്ശരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പത്തു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.

സുഹൃത്തും മോഷണ കേസിൽ പ്രതികൂടിയായ ഇസ്മയിലിന് അമ്മ ജയവല്ലിയെ െകാല്ലാൻ ബിർജു ക്വട്ടേഷൻ നൽകിയിരുന്നു. തുടർന്ന് രണ്ടു ലക്ഷം രൂപ ചോദിച്ചതോെട ബിർജു ഇസ്മയിലിനെയും െകാല്ലുകയായിരുന്നുന്നെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. അമ്മയെ കൊന്ന വിവരം പുറത്തുപറയുമോയെന്ന സംശയവും ഇസ്മയിലിനെ െകാല്ലാൻ ബിർജുവിനെ പ്രേരിപ്പിച്ചു. കൊലയാളിയെ വാടകക്കെടുത്ത് കൃത്യം നടത്തിച്ച ശേഷം കൊലപ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ സംഭവമാണിതെന്ന് എ.ഡി.ജി.പി പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. സംഘാംഗങ്ങൾക്ക് ഗുഡ് സർവിസ് എൻട്രിയും ഡി.ജി.പി ലോക്നാഥ് ബെ്ഹറയുെടയും എ.ഡി.ജി.പിയുെടയും വക 10000 രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചു.

കൂടൂതൽ സ്വത്ത് നൽകാത്തതിനാൽ അമ്മയെ 2016 മാർച്ച് അഞ്ചിനാണ് കൊലപ്പെടുത്തിയത്. 2017 ജൂണിൽ ഇസ്മയിലിനെയും െകാന്ന ശേഷം വീട് വിറ്റ് വെസ്റ്റ് മണാശ്ശേരിയിൽനിന്ന് സ്ഥലം വിടുകയായിരുന്നു. നീലഗിരിയിൽ കാടിനടുത്തായിരുന്നു താമസം. ഇവിടെവെച്ച് പ്രതി െപാലീസിെൻറ കൈയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മുക്കത്തു നിന്നാണ് പിടികൂടിയത്. ശാസ്ത്രീയ തെളിവുകളുമായി നിരന്തരമായ അന്വേഷണത്തിലൂടെയാണ് ബിർജുവിനെ വലയിലാക്കിയത്.

രണ്ടുവര്‍ഷം മുമ്പാണ് കോഴിക്കോടിെൻറ വിവിധഭാഗങ്ങളില്‍നിന്നായി വ്യത്യസ്ത ദിവസങ്ങളില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. 2017 ജൂണ്‍ 28ന് കൈതവളപ്പ് കടല്‍ത്തീരത്ത് വലതുകൈയാണ് ആദ്യം കണ്ടെത്തിയത്. നാലു ദിവസത്തിന് ശേഷം ഇതേ സ്ഥലത്ത് ഇടതു കൈ കണ്ടെത്തി. ഈ സംഭവത്തിൽ ബേപ്പൂർ െപാലീസ് കേസെടുത്തിരുന്നു. അഞ്ചു ദിവസം കഴിഞ്ഞ് മുക്കത്ത് കോഴിമാലിന്യമിടുന്ന സ്ഥലത്ത് കൈകാലുകളും തലയുമില്ലാതെ ശരീരത്തിെൻറ മധ്യഭാഗം കണ്ടെത്തി. അഞ്ചു മാസത്തിനു ശേഷം ചാലിയം കടപ്പുറത്തുനിന്ന് തലയോട്ടിയും ലഭിച്ചു. ഇരുവഴിഞ്ഞിപ്പുഴയിൽ വലിച്ചെറിഞ്ഞ മൃതദേഹമാണ് ഒഴുകിയെത്തി വിവിധയിടങ്ങളിൽ അടിഞ്ഞത്. പല സ്റ്റേഷൻ പരിധികളിലായി നടന്ന സംഭവം 2017 ഒക്ടോബർ നാലിനാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDead-body
News Summary - Murder - Accused held from Kozhikode - Kerala news
Next Story