Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമി കൈയേറ്റം:...

ഭൂമി കൈയേറ്റം: പ്രത്യേക അന്വേഷണ സംഘത്തെ മാറ്റിയത് തിരുത്തി ഉത്തരവ്

text_fields
bookmark_border
renuka-raj-ias
cancel

മൂന്നാർ: ദേവികുളം സബ് കലക്ടറെ മാറ്റിയതിനുപിന്നാലെ മൂന്നാർ-ചിന്നക്കനാൽ ഭൂമി കൈ യേറ്റം അന്വേഷിച്ച് നടപടിയെടുക്കാൻ നിയോഗിച്ച സംഘത്തെയും പിരിച്ചുവിട്ട നടപടി കല ക്ടർ തിരുത്തി. പഴയ ഉത്തരവ് റദ്ദാക്കിയാണ് അന്വേഷണ സംഘത്തെ പുനഃസ്ഥാപിച്ചത്. ചിന്നക്കനാൽ വില്ലേജിൽ മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ്, ആർ.ഡി.എസ് കമ്പനികൾ സർക്കാർ ഭൂമി കൈവശപ്പെടുത്തി വ്യാജരേഖയുണ്ടാക്കി പട്ടയം നേടിയിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് വിശദ അന്വേഷണത്തിന് ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ 12 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

എന്നാൽ, കഴിഞ്ഞ ദിവസം സബ് കലക്ടർ രേണുരാജിനെ മാറ്റിയതിന് പിന്നാലെ സംഘത്തെ പിരിച്ചുവിടുകയായിരുന്നു. മന്ത്രി എം.എം. മണിയുടെ സഹോദരെൻറ വിവാദ കൈയേറ്റവും ഈ മേഖലയിലാണ്.
പരിശോധനകൾ അട്ടിമറിക്കാൻ കൈയേറ്റലോബി കളിച്ചതിെൻറ ഫലമായാണ് അന്വേഷണ സംഘത്തെ മാറ്റിയതെന്ന് ആരോപണമുയർന്നിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnarmm manikerala newssub collectorRenu Raj
News Summary - Munnar Land encroachment - Kerala news
Next Story