ആധിപ്പെയ്ത്തിൽ ആശയറ്റ് കുടനിർമാണ തൊഴിലാളികൾ
text_fieldsമുണ്ടൂർ: മഴക്കാലമായിട്ടും കുടയും ചെരിപ്പും നന്നാക്കുന്നവരുടെ മനസ്സിൽ ആധിയൊഴിയുന്നില്ല. കുടയോ ചെരിപ്പോ ബാഗോ തുന്നിക്കൊടുത്താൽ കിട്ടുന്ന തുക ഉപയോഗിച്ച് അരി വാങ്ങാമെന്ന പ്രതീക്ഷയോടെയാണ് ഇവർ ജോലിക്കെത്തുന്നു.
എന്നാൽ, ലോക്ഡൗൺ കാരണം ടൗണുകളിൽ ജനം കുറയുന്നതും വിദ്യാലയങ്ങൾ തുറക്കാത്തതും ഇവർക്ക് തിരിച്ചടിയാവുകയാണ്.
പലരും പരമ്പരാഗത തൊഴിലെന്ന നിലയിൽ മഴക്കാലത്ത് ഇത്തരം തൊഴിലുമായി രംഗത്ത് വരാറുണ്ട്. സാന്ദർഭിക ജോലിയെന്ന നിലയിലാണ് പലരും ജോലിയില്ലാത്ത ദിവസം റോഡരികിലെത്തുന്നത്.
ജോലിയുടെ സ്വഭാവമനുസരിച്ചാണ് ഇവരുടെ റിപ്പയറിങ് ജോലിക്ക് പ്രതിഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.