Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുനമ്പത്തുനിന്ന്...

മുനമ്പത്തുനിന്ന് ആളെക്കടത്തൽ: മനുഷ്യക്കടത്ത് വകുപ്പ് ചുമത്താത്തതെന്തെന്ന് ഹൈകോടതി

text_fields
bookmark_border
മുനമ്പത്തുനിന്ന് ആളെക്കടത്തൽ: മനുഷ്യക്കടത്ത് വകുപ്പ് ചുമത്താത്തതെന്തെന്ന് ഹൈകോടതി
cancel
കൊച്ചി: മുനമ്പത്തുനിന്ന് കടൽമാർഗം ആളുകളെ നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്ത ിയതുമായി ബന്ധപ്പെട്ട കേസിൽ മനുഷ്യക്കടത്ത് വകുപ്പ് ചേർക്കാത്തതെന്തെന്ന് ഹൈകോടത ി. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസായതിനാൽ സംസ്ഥാന പൊലീസിെൻറ അന്വേഷണത്തിന് പരിമിതികളുണ്ടാകുമെന്നിരിക്കെ കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറുന്ന കാര്യം ആലോചിക്കാത്തതെന്തെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ആരാഞ്ഞു. കേസിലെ മൂന്നാംപ്രതിയും ബോട്ടുടമയുമായ അനിൽകുമാർ, ഏഴാംപ്രതി ദൽഹി സ്വദേശി രവി എന്നിവർ സമർപ്പിച്ച ജാമ്യഹരജിയാണ് കോടതി പരിഗണിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ശ്രീലങ്കൻ സ്വദേശികളുമടക്കം 70 പേരെ വിദേശത്തേക്ക് കടത്തിയ കേസാണിത്.

ജനുവരി 12ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തെ മുനമ്പം മാല്യങ്കരയിലെ സ്വകാര്യ ജെട്ടിയിൽനിന്ന് കയറ്റിക്കൊണ്ടുപോയെന്നാണ് കേസ്. പാസ്‌പോർട്ട് നിയമം, കുടിയേറ്റ നിയമം, ഫോറിനേഴ്‌സ് നിയമം എന്നിവയിലെ വിവിധ വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 109, 120ബി, 468, 471 വകുപ്പുകളും ഉൾപ്പെട്ട കേസാണ് വടേക്കക്കര പൊലീസ് രജിസ്റ്റർ ചെയ്തത്.

ഐ.പി.സി 370 പ്രകാരമുള്ള കുറ്റകൃത്യമായ മനുഷ്യക്കടത്ത് ഇവർക്കെതിരെ ചുമത്തിയതായി കാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ കുടിയേറ്റം മാത്രമാണോ ഇതെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്ലേയെന്നും കോടതി ആരാഞ്ഞു. രാജ്യത്തിെൻറ രഹസ്യങ്ങൾ പുറത്തുപോയില്ലെന്ന് ഉറപ്പുണ്ടോ, ഇരകളുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ല; ഇൗ സാഹചര്യത്തിൽ മനുഷ്യക്കടത്ത് ഉണ്ടായിട്ടില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവുമെന്നും കോടതി ചോദിച്ചു. തുടർന്ന് ഇക്കാര്യങ്ങളിൽ വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.കേസ് രജിസ്റ്റർ ചെയ്തതുമുതൽ കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും സ്വീകരിച്ച നടപടികൾ അറിയിക്കാൻ നിർദേശിച്ച കോടതി, കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMunambam Human Trafficking
News Summary - munambam human trafficking- kerala news
Next Story