ഹൈകോടതിയിലേക്ക് മുംബൈയിൽനിന്ന് ജഡ്ജി
text_fieldsകൊച്ചി: കേരള ഹൈകോടതിയിലേക്ക് സംസ്ഥാനത്തിന് പുറമെനിന്ന് മറ്റൊരു ജഡ്ജികൂടി. ബോംബെ ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് അനന്ത് മനോഹർ ബാദറിനെ കേരള ഹൈകോടതിയിലേക്ക് സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാറിനോട് ശിപാർശ ചെയ്തു.
കൊളീജിയം തീരുമാനം കേന്ദ്രം അംഗീകരിച്ചാൽ കേരള ഹൈകോടതിയിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നാല് ജഡ്ജിമാരാവും. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അടക്കം മൂന്നുപേരാണ് നിലവിലുള്ളത്.
1961ൽ ജനിച്ച അനന്ത് മനോഹർ ബാദർ നാഗ്പൂരിലെ യൂനിവേഴ്സിറ്റി കോളജ് ഒാഫ് ലോയിൽനിന്ന് നിയമ ബിരുദമെടുത്തശേഷം പിതാവ് അഡ്വ. എം.പി. ബാദറിെൻറ ജൂനിയറായി 1985ൽ പ്രാക്ടീസ് തുടങ്ങി.
സർക്കാർ 1991ൽ ഒാണററി അസി. ഗവ. പ്ലീഡറായി നിയമിച്ചു. 1992ൽ അസി. പബ്ലിക് പ്രോസിക്യൂട്ടറും 1994ൽ അഡീ. പബ്ലിക് പ്രോസിക്യൂട്ടറുമായി. 2000 നവംബറിൽ മഹാരാഷ്ട്ര ജുഡീഷ്യൽ സർവിസിൽ ജില്ല ജഡ്ജിയായി നേരിട്ട് നിയമനം ലഭിച്ചു. പിന്നീട് ബോംബെ ഹൈകോടതിയിൽ വിജിലൻസ് രജിസ്ട്രാറായിരുന്നു. 2014 മാർച്ച് മൂന്നിനാണ് ബോംബെ ഹൈകോടതി ജഡ്ജിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.