സജീഷിനെ മുല്ലപ്പള്ളി വിളിച്ചത് തന്‍റെ സാന്നിധ്യത്തിലെന്ന് ടി. സിദ്ദീഖ്
text_fieldsകോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രൻ നിപ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിനെ വിളിച്ചത് തന്‍റെ സാന്നിധ്യത്തിലായിരുന്നുവെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്. ലിനി മരിച്ച പിറ്റേന്ന് തന്നെ താൻ അവരുടെ വീട്ടിൽ എത്തിയിരുന്നു. കോൺഗ്രസ് നേതാവ് ജിതേഷും തന്‍റെ കൂടെയുണ്ടായിരുന്നു. ജിതേഷിന്‍റെ ഫോണിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സജീഷുമായി സംസാരിച്ചത്. ആ സന്ദർഭത്തിന്‍റെ പ്രയാസത്തിലായതിനാൽ മുല്ലപ്പള്ളി വിളിച്ച കാര്യം സജീഷ് മറന്നു പോയതാണെങ്കിൽ ഇതു സംബന്ധിച്ച് താനിനി ഒന്നും പറയില്ല.
അതേസമയം, സജീഷ് ഒാർമ സി.പിഎമ്മിന് പണയംവെച്ച് രാഷ്ട്രീയ പ്രസ്താവന നടത്തുകയാണെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടും. ആരോഗ്യ മന്ത്രിയെ കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ രാഷ്ട്രീയ പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും ടി. സിദ്ദീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
