മുല്ലപ്പെരിയാർ ജലനിരപ്പ് 139.5 അടിയാക്കി നിശ്ചയിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിലെ പരമാവധി ജലനിരപ്പ് നവംബർ 10 വരെ 139.5 അടിയായി സുപ്രീംകോടതി നിശ്ചയിച്ചു. മേൽനോട്ട സമിതിയുടെ ഈ ശിപാർശ അംഗീകരിക്കാൻ കേരളത്തോടും തമിഴ്നാടിനോടും കോടതി ആവശ്യപ്പെടുകയായിരുന്നു. നവംബർ 11ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. അതിനിടയിൽ കനത്തമഴ മൂലം അടിയന്തര സാഹചര്യം ഉണ്ടായാൽ ഇപ്പോഴത്തെ തീരുമാനം മേൽനോട്ട സമിതിക്ക് പുനഃപരിശോധിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽകറുടെ നേതൃത്വത്തിലെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
മേൽനോട്ട സമിതിയുടെ തീരുമാനത്തോടും, വ്യത്യസ്ത ദിവസങ്ങളിൽ നിലനിർത്താവുന്ന ജലനിരപ്പ് നിശ്ചയിക്കുന്ന തമിഴ്നാടിെൻറ റൂൾ കർവ് രീതിയോടും വിയോജിപ്പുണ്ടെന്ന് കേരളം ബോധിപ്പിച്ചു. വിശദ സത്യവാങ്മൂലം നൽകാൻ സാവകാശം വേണമെന്നും കേരളത്തിനുവേണ്ടി ഹാജരായ അഡ്വ. ജയദീപ് ഗുപ്ത അഭ്യർഥിച്ചു. നവംബർ എട്ടിനകം സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
കേരളത്തിൽ തുലാമഴ കനത്തുവരാനിരിക്കുന്നതേയുള്ളൂവെന്ന് ഗുപ്ത ഓർമിപ്പിച്ചു. തമിഴ്നാട് നിർദേശിക്കുന്നത്ര ഉയരത്തിൽ വെള്ളം ഇപ്പോഴേ നിലനിർത്താൻ അനുവദിച്ചാൽ പെരുമഴയിൽ ഒഴുകിയെത്തുന്ന വെള്ളം സംഭരിച്ചു നിർത്താൻ കഴിയാതെ ഷട്ടർ തുറക്കേണ്ടി വരും. ഇതു പെരിയാർ ഒഴുകുന്ന മേഖലകളിൽ മുഴുവൻ പ്രശ്നമുണ്ടാക്കും.
പ്രളയസാഹചര്യങ്ങളിൽ 139 അടിയിൽ കൂടുതൽ വെള്ളം പാടില്ലെന്ന് 2018ൽ സുപ്രീംകോടതി നിർദേശിച്ചിരുന്നത് കേരളം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മാസം 31 വരെ കനത്തമഴയെന്നാണ് പ്രവചനം. എന്നാൽ, 142 അടിയിൽ താഴെ ജലനിരപ്പ് നിലനിർത്താനുള്ള കേരളത്തിെൻറ 'വാർഷിക പരിപാടി'യാണ് അരങ്ങേറുന്നതെന്ന് തമിഴ്നാടിെൻറ അഭിഭാഷകൻ ശേഖർ നിഫാഡെ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.