Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതമിഴ്നാടിേൻറത്...

തമിഴ്നാടിേൻറത് ബഹുമുഖ തന്ത്രം;മരങ്ങൾ മുറിക്കാൻ കേരളത്തിെൻറ സഹകരണത്തിനായി ശ്രമിച്ചെങ്കിലും ഇതുവരെ വിജയിച്ചിരുന്നില്ല

text_fields
bookmark_border
Mullaperiyar Dam
cancel
camera_alt

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടർ തുറന്നപ്പോൾ (ഫയൽ ചിത്രം)

തൊടുപുഴ: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ വിദഗ്ധമായി കരുക്കൾ നീക്കുന്ന തമിഴ്നാട് പയറ്റുന്നത് ബഹുമുഖ തന്ത്രം. ജലനിരപ്പ് ഉയർത്താനും ബേബി ഡാം ബലപ്പെടുത്തി മുല്ലപ്പെരിയാർ പ്രശ്നത്തിന് വളഞ്ഞ വഴിയിലൂടെ പരിഹാരം കാണാനുമുള്ള തങ്ങളുടെ നീക്കത്തോട് കേരളം രാഷ്ട്രീയമായും നിയമപരമായും ഉയർത്തുന്ന എതിർപ്പിെൻറ മുന ഒടിക്കുകയാണ് ലക്ഷ്യം. ഇതിന് കേരളത്തിലെ സ്ഥാപിത താൽപര്യക്കാരായ ചില ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി സമ്പാദിച്ചതാണ് പുതിയ വിവാദ അനുമതി.

മുല്ലപ്പെരിയാർ അണക്കെട്ടിനായി തമിഴ്നാടിന് പാട്ടത്തിന് നൽകിയ 8100 ഏക്കറിൽ ഉൾപ്പെടുന്നതാണ് ബേബി ഡാമും അതിന് സമീപത്തെ മരങ്ങളും നിലകൊള്ളുന്ന ഭൂമി. ഇവിടത്തെ മരങ്ങൾ മുറിക്കാൻ തങ്ങൾക്ക് നിയമപരമായ അവകാശവും സുപ്രീംകോടതിയുടെ അനുമതിയുണ്ടായിട്ടും കേരളം സമ്മതിക്കുന്നില്ലെന്നായിരുന്നു തമിഴ്നാടിെൻറ പരാതി. ബേബി ഡാമിന് സമീപത്തെ 33 മരങ്ങൾ മുറിക്കാൻ തമിഴ്നാട് നേരത്തേ അടയാളമിട്ടിരുന്നു. ഇതിൽ 15 എണ്ണത്തിനാണ് അനുമതി നൽകിയത്. മരങ്ങൾ അടയാളപ്പെടുത്താൻ തമിഴ്നാട് അധികൃതർ അതിക്രമിച്ചുകടന്നതായി കേരളത്തിെൻറ ഉദ്യോഗസ്ഥർ അന്ന് പരാതിപ്പെട്ടു. ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമെന്ന നിലയിൽ മരങ്ങൾ മുറിക്കാൻ കേരളത്തിെൻറ സഹകരണം ഉറപ്പാക്കാൻ തമിഴ്നാട് നിരന്തരം ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

ഡാമിന് സമീപം സ്വാഭാവികമായി വളർന്നുവന്ന മരങ്ങളാണെങ്കിൽ അവ മുറിക്കുന്നത് ഡാമിന് ബലക്ഷയമുണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. മരത്തിെൻറ വേരുകളടക്കം നീക്കാൻ ശ്രമിക്കുേമ്പാൾ ഡാമിന് കൂടുതൽ ചോർച്ചയുണ്ടായേക്കാം എന്ന് കെ.എസ്.ഇ.ബിയുടെ മുൻ ഡാം സുരക്ഷ എൻജിനീയർ കറുപ്പൻകുട്ടി പറയുന്നു. അങ്ങനെ വന്നാൽ അത് കൂടി ചൂണ്ടിക്കാട്ടി ബേബി ഡാം ബലപ്പെടുത്തണമെന്ന നിലപാട് ശക്തിപ്പെടുത്താമെന്നും മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന കേരളത്തിെൻറ വാദത്തെ അപ്രസക്തമാക്കാമെന്നുമുള്ള ലക്ഷ്യവും തമിഴ്നാടിനുണ്ട്. ബേബിഡാം ബലപ്പെടുത്തൽ എന്നതിെൻറ പേരിൽ മുൻകാലങ്ങളിൽ നടന്നതെല്ലാം പ്രഹസനമാണെന്ന ആക്ഷേപവും നിലനിൽക്കുന്നു. തമിഴ്നാടിെൻറ നിയന്ത്രണത്തിലുള്ള ഭൂമിയിൽനിന്ന് 15 മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ കൂടുതൽ മരങ്ങൾ മുറിക്കാനുള്ള സാധ്യതയും തള്ളാനാവില്ല. നിലവിൽ മരം മുറിക്കാൻ അനുമതി നൽകിയ ഉന്നതോദ്യോഗസ്ഥരുടെ നടപടിയെ മറ്റ് ചില ഉദ്യോഗസ്ഥർ എതിർത്തിരുന്നതായും പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduMullaperiyar
News Summary - Mullaperiyar: Tamil Nadu are strategizing
Next Story