Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം തുറന്നുവിട്ടു; വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
vallakkadavu
cancel
camera_alt

വള്ളക്കടവിൽ വീടുകളിൽ വെള്ളം കയറിയ നിലയിൽ

കുമളി: കേരളത്തിെൻറ നിരന്തര ആവശ്യം തള്ളി തിങ്കളാഴ്ച രാത്രിയും വൻതോതിൽ ജലം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട് അധികൃതർ തുറന്നുവിട്ടു. സെക്കൻഡിൽ 12,654 ഘന അടി ജലമാണ് രാത്രി ഒമ്പതോടെ തുറന്നുവിട്ടത്. ഇതോടെ വള്ളക്കടവിലെ മിക്കവീട്ടിലും വെള്ളം കയറി.

പ്രദേശത്ത് പ്രളയ സമാനസ്ഥിതിയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.സ്ഥിതിഗതി വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ രാത്രി വള്ളക്കടവ്, കറുപ്പുപാലം പ്രദേശത്തെത്തി. നദിയിൽ ജലനിരപ്പ് ഇനിയും ഉയർന്നാൽ വള്ളക്കടവ് പാലം മുങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

പകൽ മുഴുവൻ ജലം ഒഴുക്കുന്നത് കുറച്ചശേഷമാണ് രാത്രി ജലനിരപ്പ് ഉയർന്നതിെൻറ പേരിൽ സ്പിൽവേയിലെ ഒമ്പത് ഷട്ടർ 120 സെ.മീ ഉയർത്തി ഇടുക്കിയിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടത്. പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്.

മാറ്റമില്ലാതെ ജലനിരപ്പ്

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പലതവണ 142ൽ എത്തിച്ച് തമിഴ്നാട്. ജലനിരപ്പിൽ നേരിയ കുറവ് വന്നാലുടൻ തമിഴ്നാട്ടിലേക്കൊഴുക്കുന്ന ജലത്തിെൻറ അളവിൽ കുറവ് വരുത്തിയും ഇടുക്കിയിലേക്ക് ജലം ഒഴുക്കുന്ന ഷട്ടറുകൾ അടച്ചുമാണ് വീണ്ടും 142ൽ എത്തിക്കുന്നത്.

തിങ്കളാഴ്ച പുലർച്ച മൂന്നിന് 141.90 അടിയായി ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കിയിലേക്കുള്ള ജലമൊഴുക്ക് സെക്കൻഡിൽ 142 ഘനഅടി മാത്രമാക്കുകയും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിെൻറ അളവ് സെക്കൻഡിൽ 1867ൽനിന്ന് 1200 ഘന അടിയാക്കി കുറക്കുകയും ചെയ്തു. ഇതോടെ പലതവണ ജലനിരപ്പ് 141.95 അടിയിലെത്തി.

രാവിലെ ഏേഴാടെ ജലനിരപ്പ് 142 പിന്നിട്ട് മുകളിലേക്ക് ഉയരുമെന്ന ഘട്ടത്തിൽ അഞ്ച് ഷട്ടറുകൾ തുറന്ന് ഇടുക്കിയിലേക്ക് 5691 ഘന അടി ജലം ഒഴുക്കി. പിന്നീട് തിങ്കളാഴ്ച രാത്രി 7.45ഓടെ ഒമ്പത് ഷട്ടറുകൾ തുറന്ന് ഇടുക്കിയിലേക്കുള്ള ജലമൊഴുക്ക് 7105 ഘന അടിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar
News Summary - mullaperiyar flood like situation in vallakkadavu
Next Story