തെക്കൻ കേരളത്തെ ഭീതിയിലാഴ്ത്തിയ മോഷ്ടാവ് മുളക് ഷാജഹാൻ പിടിയിൽ
text_fieldsചാലക്കുടി: ഒന്നര പതിറ്റാണ്ട് കാലം തെക്കൻ കേരളത്തെ ഭീതിയിലാഴ്ത്തിയ കവർച്ചസംഘത്ത ലവൻ പിടിയിൽ. നിരവധി മോഷണ-കവർച്ച കേസുകളിലെ പ്രതി തിരുവനന്തപുരം ചിറയൻകീഴ് മഞ ്ഞമലക്കര മുളവിളാകത്ത് വീട്ടിൽ ഷാജഹാനെയാണ് (മുളക് ഷാജഹാൻ -48) ചാലക്കുടി ഡിവൈ.എസ്.പി കെ. ലാൽജിയും സംഘവും പിടികൂടിയത്.
രാത്രി പരിശോധനക്കിടെ ചാലക്കുടി ടൗണിൽ പൊലീസ് സംഘത്തെ കണ്ട് ഓടിയ ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. 2012ൽ ചാലക്കുടിയിൽ മോഷണക്കേസിൽ പിടിയിലായിരുന്നു. ചെങ്ങന്നൂർ കാരക്കാട്ട് വീട് കുത്തിത്തുറന്ന് 125 പവൻ സ്വർണവും പണവും മോഷ്ടിച്ച സംഘത്തിലെ പ്രധാനിയായിരുന്നു.1991 വർഷം മുതൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ ഇയാൾ പിടിയിലാകുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
പിടിയിലായ ഷാജഹാന് ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കാലടി, അങ്കമാലി, ചെങ്ങന്നൂർ, കുന്നംകുളം, പട്ടാമ്പി, കളമശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ ഉണ്ട്. പല സ്ഥലങ്ങളിലും പിടികിട്ടാപ്പുള്ളിയാണ്. 2012ൽ പിടിയിലായശേഷം ജാമ്യത്തിലിറങ്ങി ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.
കവർച്ചകേസുകളുടെ അന്വേഷണത്തിന് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി കെ.പി. വിജയകുമാരെൻറ നിർദേശാനുസരണം ചാലക്കുടി ഡിവൈ.എസ്.പി കെ. ലാൽജിയുടെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പൊലീസിെൻറ വലയിലായത്. മോഷണം നടത്താൻ ഉദ്ദേശിച്ചാണ് ഇത്തവണ ഇയാൾ കേരളത്തിലെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.