Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2017 1:32 PM IST Updated On
date_range 31 Dec 2017 1:32 PM ISTമുജാഹിദ് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
text_fieldsbookmark_border
camera_alt???????? ??????? ??????????????? ??????? ???????????? ???? ??????????????? ???????
കൂരിയാട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഞായറാഴ്ച പരിസമാപ്തി. സമാപന സമ്മേളനം വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി, നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവർ പങ്കെടുക്കും. കെ.എന്‍.എം. സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും.
സമാപന ദിവസം രാവിലെ 8.30ന് പ്രധാന പന്തലില്‍ വിദ്യാർഥി സമ്മേളനം ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹ്മദ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ സമ്മേളനം ഡോ. മുഹമ്മദ് ഷാനും സാമ്പത്തിക സമ്മേളനം ഒമ്പതിന് മുന്‍ പി.എസ്.സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. പത്തിന് ചരിത്ര സമ്മേളനം കണ്ണൂര്‍ യൂനിവേഴ്സിറ്റി വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. 11.30ന് വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമീഷന് ചെയര്മാന് സയ്യിദ് ഖൈറുല്‍ ഹസ്സന് റിസ്വി ഉദ്ഘാടനം ചെയ്യും. നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീമും ന്യൂനപക്ഷ സമ്മേളനം പ്രഫ. എ.പി. അബ്ദുല്‍ വഹാബും ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് പ്രധാന വേദിയില്‍ മനുഷ്യാവകാശ സമ്മേളനം മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും.
സമാപന ദിവസം രാവിലെ 8.30ന് പ്രധാന പന്തലില്‍ വിദ്യാർഥി സമ്മേളനം ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹ്മദ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ സമ്മേളനം ഡോ. മുഹമ്മദ് ഷാനും സാമ്പത്തിക സമ്മേളനം ഒമ്പതിന് മുന്‍ പി.എസ്.സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. പത്തിന് ചരിത്ര സമ്മേളനം കണ്ണൂര്‍ യൂനിവേഴ്സിറ്റി വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. 11.30ന് വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമീഷന് ചെയര്മാന് സയ്യിദ് ഖൈറുല്‍ ഹസ്സന് റിസ്വി ഉദ്ഘാടനം ചെയ്യും. നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീമും ന്യൂനപക്ഷ സമ്മേളനം പ്രഫ. എ.പി. അബ്ദുല്‍ വഹാബും ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് പ്രധാന വേദിയില്‍ മനുഷ്യാവകാശ സമ്മേളനം മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
