െഎക്യസന്ദേശവുമായി കൂരിയാേട്ടക്ക് ജനമൊഴുകി
text_fieldsകൂരിയാട്: മുജാഹിദ് പ്രസ്ഥാനങ്ങളുടെ പുനരൈക്യത്തിന് ശേഷമുള്ള പ്രഥമ സംസ്ഥാന സമ്മേളനം ആദ്യദിനം പങ്കുവെച്ചതും ഉണർത്തിയതും െഎക്യസന്ദേശം. കേരള മുസ്ലിം നവോത്ഥാനത്തിന് മുന്നിൽനിന്ന സംഘടനയുടെ അനിവാര്യതയും കരുത്തും തെളിയിക്കുന്നത് കൂടിയായി വ്യാഴാഴ്ചയിലെ സായാഹ്നം. നാലുദിവസത്തെ സമ്മേളനത്തിലേക്ക് ആദ്യദിനംതന്നെ സംസ്ഥാനത്തിെൻറ വിവിധ ഇടങ്ങളിൽനിന്ന് ആളുകൾ ഒഴുകിയെത്തി.
ലോകത്ത് പടരുന്ന അസഹിഷ്ണുതക്കും ഭീകരതക്കുമെതിരെ പൊതുസമൂഹത്തെ ബോധവത്കരിക്കുകയെന്നതാണ് സമ്മേളനത്തിെൻറ പ്രധാന ലക്ഷ്യം. അന്ധവിശ്വാസങ്ങൾക്കും ആത്മീയ അതിവാദങ്ങൾക്കുമെതിരെ വൈജ്ഞാനിക ചെറുത്തുനിൽപ്പ് നടത്തണമെന്നും വിശ്വാസവ്യതിയാനങ്ങൾക്കും ജീർണതകൾക്കുമെതിരെ മതത്തിെൻറ പ്രതിരോധം തീർക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. അന്ധവിശ്വാസ നിർമാർജനത്തിന് ബോധവത്കരണത്തോടൊപ്പം നിയമനിർമാണ സാധ്യത ആലോചിക്കാനും ഭരണകൂടം തയാറാകണം.
80 സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ 400 പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികളടക്കം അഞ്ചുലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എട്ട് വേദികളിലായാണ് സമ്മേളനം. മുഖ്യവേദിക്ക് പുറമെ സഹിഷ്ണുത, സഹവർത്തിത്വം, നവോത്ഥാനം, സംസ്കാരം, സാന്ത്വനം, വിചാരം തുടങ്ങിയ പേരുകളിലാണ് വേദികൾ. മുജാഹിദ് പ്രസ്ഥാനത്തിെൻറ ‘വിഷൻ -2020’ സമ്മേളനത്തിൽ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.