Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഹമ്മദ് സാലിഹ് ഇനി...

മുഹമ്മദ് സാലിഹ് ഇനി ‘അക്ഷരവീടി’െൻറ തണലിൽ

text_fields
bookmark_border
മുഹമ്മദ് സാലിഹ് ഇനി ‘അക്ഷരവീടി’െൻറ തണലിൽ
cancel
camera_alt?????? ???????????????? ????????????

ഇൗങ്ങാപ്പുഴ: സ്വന്തമായി വീടെന്ന ചിരകാല സ്വപ്നം യാഥാർഥ്യമായതിെൻറ ആത്മസംതൃപ്തിയിൽ മുഹമ്മദ് സാലിഹ് പുതുപ്പാടി കാവുമ്പുറത്തെ ‘അക്ഷരവീട്ടി’ൽ താമസമാക്കി. ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കളെപ്പോലും കൂട്ടാതെ ഭാര്യ സംഷാദ്, മക്കളായ ഹന്ന, സൈഹ, ഹാദി എന്നിവരോടൊപ്പം വാടകവീട് ഒഴിവാക്കി അക്ഷരവീട്ടിലേക്ക് താമസംമാറ്റുകയായിരുന്നു. ജന്മനാ കൂടെയുള്ള അന്ധതയെ തെല്ലും കൂസാതെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഉന്നത വിദ്യാഭ്യാസം നേടുകയും ചെസിൽ അന്താരാഷ്ട്ര നേട്ടങ്ങൾവരെ കൈവരിക്കുകയും ചെയ്ത സാലിഹ് വാടകവീട്ടിൽ താമസിക്കുന്നതായി ‘മാധ്യമ’ത്തിൽ വന്ന വർത്തയാണ് അക്ഷരവീട്ടിലെത്തിച്ചത്.

‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും പണമിടപാട് ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണിയും ആരോഗ്യരംഗത്തെ അന്താരാഷ്ട്ര ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിലെ പ്രതിഭകൾക്ക് നൽകുന്ന ആദരവും അംഗീകാരവുമാണ് അക്ഷരവീട്. ഹാബിറ്റാറ്റ് ചെയർമാൻ ജി. ശങ്കറാണ് അക്ഷരവീട് രൂപകൽപന ചെയ്യുന്നത്. മലയാള അക്ഷരമാലയിലെ ‘ണ’ എന്ന അക്ഷരമാണ് സാലിഹിെൻറ വീട്.

സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ ചെസിൽ അതിതൽപരനായിരുന്ന സാലിഹ് ഡിഗ്രി പഠനത്തിന് ദേവഗിരി സെൻറ് ജോസഫ്സ് കോളജിൽ ചേർന്നതോടെയാണ് സംസ്ഥാനതലത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ തുടങ്ങിയത്. 2007, 2008 വർഷങ്ങളിൽ സംസ്ഥാന അന്ധ ചെസ് ടൂർണമെൻറിൽ ചാമ്പ്യനാവുകയും നാഷനൽ ഫിഡേ റേറ്റിങ് ടൂർണമെൻറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.

2008ൽ ദക്ഷിണേന്ത്യൻ ടൂർണമെൻറിൽ കേരള ക്യാപ്റ്റനായ സാലിഹ് ടീമിന് രണ്ടാം സ്ഥാനം നേടിക്കൊടുക്കുകയും വ്യക്തിഗത സമ്മാനം നേടുകയും ചെയ്തു.
ബ്ലൈൻഡ് ചെസ് ടൂർണമെൻറിൽ ഫിഡേ റേറ്റിങ് നേടിയ ആദ്യ കേരളീയനാണ് സലിഹ്. 2017ൽ ഹരിയാനയിലെ അമ്പാലയിൽ നടന്ന ദേശീയ ബ്ലൈൻഡ് ടൂർണമെൻറിൽ 15ാം സ്ഥാനം സ്ഥാനം നേടിയ സാലിഹ് ബി സോൺ കാറ്റഗറി (തീരെ കാഴ്ചയില്ലാത്തവർ) ടീമിൽ രണ്ടാമതായി. 2018ൽ ഇന്തോനേഷ്യയിൽ നടന്ന പാരാലിമ്പിക്സ് ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയാണ് അന്തർദേശീയ താരമായത്.

കശ്മീർ, ഹരിയാന, ഡൽഹി, പഞ്ചാബ്, ബംഗാൾ, ഒഡിഷ, ഝാർഖണ്ഡ്, ഗുജറാത്ത്, ഗോവ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നടന്ന ടൂർണമെൻറുകളിൽ പരസഹായമില്ലാതെയായിരുന്നു സാലിഹിെൻറ യാത്ര.

നിയമപഠനം പൂർത്തിയാക്കിയ സാലിഹ് സിവിൽ സർവിസ് പരീക്ഷക്കുള്ള തയാറെടുപ്പിലാണ്. കേരള ൈബ്ലൻഡ് അസോസിയേഷൻ പ്രസിഡൻറയി തെരഞ്ഞെടുക്കപ്പെട്ട സാലിഹ് സംസ്ഥാന ടൂർണമെൻറുകൾ സംഘടിപ്പിച്ചുവരുന്നു. ‘മാധ്യമ’ത്തോടും അക്ഷരവീട് സംഘാടകരോടും വീട് നിർമാണത്തിൽ പ്രാദേശികമായി സഹകരിച്ച ചുരം സംരക്ഷണ സമിതി അടക്കമുള്ളവരോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ് സാലിഹും കുടുംബവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsaksharaveedumalayalam newsMuhammed Salih
News Summary - Muhammed Salih Aksharaveedu News-Kerala News
Next Story