കുഞ്ഞ് അസീമെത്തി; പക്ഷെ പ്രധാനമന്ത്രിയെ കാണാനായില്ല
text_fieldsതൃശൂർ: എട്ടാം ക്ലാസിനു ശേഷം പഠിക്കാൻ വീടിന് സമീപത്തെ സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യവുമായി ഭരണകൂട വാതിലുക ളിൽ മുട്ടിക്കൊണ്ടിരിക്കുന്ന, ജന്മനാ കൈകളില്ലാത്ത, കാലുകൾക്ക് സ്വാധീനമില്ലാത്ത കോഴിക്കോട് സ്വദേശി മുഹമ്മദ് അസീം ഗുരുവായൂരിലും എത്തിയെങ്കിലും പ്രധാനമന്ത്രിയെ കാണാനായില്ല. സന്ദർശനത്തിന് അനുമതി ഇല്ലാത്തതിനാൽ പ്രധാനമന്ത്രിയെ കാണണമെന്ന അസീമിെൻറ ആവശ്യം സുരക്ഷ ഉദ്യോഗസ്ഥർ പരിഗണിച്ചില്ല.
ഏഴാം ക്ലാസ് പഠനം കഴിഞ്ഞ അസീം ഇനിയും പഠിക്കണമെന്ന ആവശ്യവുമായി പോരാട്ടത്തിലാണ്. 90 ശതമാനവും വൈകല്യം ബാധിച്ച ശാരീരികാവസ്ഥയെ അതിജീവിക്കുന്ന ഇച്ഛാശക്തിയാണ് അസീമിനെ മുന്നോട്ട് നയിക്കുന്നത്. അസീം പഠിച്ച ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ ജി.എല്‍.പി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്നാണ് ആവശ്യം. വെളിമണ്ണ സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ രണ്ടാഴ്ചക്കുള്ളില്‍ നടപടി വേണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകിയിരിക്കുകയാണ് സർക്കാർ.
തെൻറ ആവശ്യമുയർത്തി അസീം കോഴിക്കോട് മുതൽ സെക്രട്ടേറിയറ്റ് വരെ വീൽചെയറിൽ യാത്ര നടത്തിയിരുന്നു. നേരത്തെ രാഹുൽഗാന്ധിയെയും സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ കണ്ട് ആവശ്യം അറിയിക്കാനാണ് കുടുംബാംഗങ്ങളോടൊപ്പം ഗുരുവായൂരിൽ എത്തിയത്.
പ്രധാനമന്ത്രിക്ക് കൊടുക്കാൻ നിവേദനവും കരുതിയിരുന്നു. അസീമിനെ ശ്രദ്ധയിൽപെട്ട ബി.ജെ.പി ജില്ല നേതാക്കൾ കേന്ദ്രമന്ത്രി വി. മുരളീധരനുമായി സംസാരിക്കാൻ അവസരമൊരുക്കാമെന്നും ആവശ്യം നടപ്പാക്കാൻ പിന്തുണക്കാമെന്നും അറിയിച്ചാണ് തിരിച്ചയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.