ബി.ജെ.പിക്ക് സ്ഥാനാർഥിയെ സംഭാവന ചെയ്തത് യു.ഡി.എഫാണെന്ന് എം.സ്വരാജ്
text_fieldsമലപ്പുറം: ബി.ജെ.പിക്ക് സ്ഥാനാർഥിയെ സംഭാവന ചെയ്തത് യു.ഡി.എഫാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ എം.സ്വരാജ്. ബി.ജെ.പി സ്ഥാനാർഥിയായ മോഹൻ ജോർജ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന നേതാവാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് സ്വരാജിന്റെ പ്രതികരണം.
ആർക്കും ഗുണകരമല്ലാത്ത അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്രടീയത്തിൽ ഒരു മാറ്റവും ഉണ്ടാക്കില്ല. ആറ് മാസം മാത്രമായിരിക്കും പുതിയ എം.എൽ.എയുടെ കാലാവധി.
നിലമ്പൂരിൽ സ്ഥാനാർഥിയെ നിർത്തണോയെന്ന് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. ഇതിനായി കോർ കമ്മിറ്റി യോഗം ചേരും. സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയത്തിന്റെ ഫലം നിലമ്പൂരിലും ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വോട്ട് കച്ചവടത്തിനായാണ് ബി.ജെ.പി സ്ഥാനാർഥിയെ നിർത്താത്തതെന്ന് ആരോപണം ഉയർന്നിരുന്നു.
ദേശീയതലത്തിൽ തന്നെ ഇത് വലിയ ചർച്ചയായതോടെയാണ് നിലമ്പൂരിൽ സ്ഥാനാർഥിയെ നിർത്താൻ ബി.ജെ.പി തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ ബി.ഡി.ജെ.എസിനോട് സീറ്റ് ഏറ്റെടുക്കാൻ ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

