എംപാനൽ കണ്ടക്ടർ: ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
text_fieldsകൊച്ചി: എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പ ിച്ചു. 4071 എംപാനൽ കണ്ടക്ടർമാരെയാണ് പിരിച്ചുവിട്ടത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിന് നടപടിക ൾ ആരംഭിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു. എം പാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ൈഹകോടതി കർശന നിർദേശം നൽകിയ സാഹചര്യത്തിലാണ് നടപടി.
അതേസമയം, താത്കാലിക കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ സംസ്ഥാനത്തുടനീളം നിരവധി സർവീസുകൾ മുടങ്ങി. ഇന്ന് എറണാകുളത്ത് പകുതി സർവീസും മുടങ്ങി. കോട്ടയത്ത് 72ഉം കുമളിയിൽ അഞ്ചും സർവീസുകൾ റദ്ദാക്കി. വടക്കൻ ജില്ലകളിൽ പത്തു ശതമാനം സർവീസുകളും മുടങ്ങാൻ സാധ്യതയുണ്ട്. ഇന്നലെ സംസ്ഥാനത്താകമാനം കെ.്സ്.ആർ.ടി.സിയുടെ 815 സർവീസുകൾ മുടങ്ങിയിരുന്നു.
അതിനിടെ, താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ എംപാനൽ കണ്ടക്ടർമാരുടെ അപ്പീൽ ഹരജികൾ ഹൈകോടതി ഇന്ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.