Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോട്ടോർ വാഹനനിയമം:...

മോട്ടോർ വാഹനനിയമം: പിഴയിൽ ഇളവില്ലെന്ന് കേന്ദ്രം, സാധ്യതകൾ തേടി സർക്കാർ

text_fields
bookmark_border
trafic-fine
cancel

തിരുവനന്തപുരം: മോേട്ടാർ വാഹന നിയമ ഭേദഗതിയിലൂടെ ഗതാഗതക്കുറ്റങ്ങൾക്ക് ഏർപ് പെടുത്തിയ പിഴയിൽ ഇളവ് വരുത്താൻ കഴിയില്ലെന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിെൻറ വി ശദീകരണം. പിഴത്തുക കുറയ്ക്കൽ പരിഗണിക്കാമോ എന്നാരാഞ്ഞുള്ള ഗതാഗത സെക്രട്ടറി കെ. ആർ. േജ്യാതിലാലിെൻറ സന്ദേശത്തിനാണ് കേന്ദ്ര ഗതാഗത ജോയൻറ് സെക്രട്ടറിയുടെ മറുപടി. നിരക്ക് കുറയ്ക്കൽ യുക്തിസഹമല്ലെന്നും പരിഗണിക്കാനാകില്ലെന്നുമാണ് വിശദീകരണത്തിലുള്ളത്. ഇൗ സാഹചര്യത്തിൽ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ശിപാർശകളും നിർദേശങ്ങളും സമർപ്പിക്കുന്നതിന് ഗതാഗത കമീഷ്ണറേറ്റിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇളവുകൾക്കുള്ള നിയമസാധ്യതകൾ പരിശോധിക്കലാണ് ലക്ഷ്യം.

പിഴയിൽ ഇളവ് വരുത്തുന്നതിലെ നിയമസാധുത സംസ്ഥാന നിയമവകുപ്പ് പരിശോധിക്കും. സാധ്യമെല്ലങ്കിൽ നിയമവകുപ്പിെൻറ ഭേദഗതികളോടെ വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് ആേലാചന. പിഴത്തുകക്ക് പുറമേ ഒാേട്ടാറിക്ഷകളുടെയടക്കം പെർമിറ്റ് പുതുക്കലിനുള്ള പുതിയ തുക ഭാരിച്ചതാണെന്നാണ് സംസ്ഥാന സർക്കാറിെൻറ നിലപാട്. നേരത്തേ 2000 രൂപയുണ്ടായിരുന്നത് ഇപ്പോൾ 10,000 രൂപയായാണ് വർധിപ്പിച്ചത്. മദ്യപിച്ച് വാഹനമോടിക്കൽ, അമിത വേഗത, കുട്ടികളുടെ ഡ്രൈവിങ് എന്നിവക്കൊക്കെ പിഴ കർശനമാക്കുന്നതിൽ തെറ്റില്ലെങ്കിലും സാധാരണക്കാർ കുടുങ്ങുന്ന മറ്റ് കുറ്റങ്ങളിൽ പുനഃപരിശോധന വേണമെന്നാണ് മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും നിലപാട്.

പിഴ കൂടുതലാണെന്നതിനാൽ ഉദ്യോഗസ്ഥർ പിഴയടിക്കുന്ന കാര്യത്തിൽ ഉദാസീനത പുലർത്തുന്നതായും വിലയിരുത്തലുണ്ട്. കൂടിയ പിഴകൾ വാഹന ഉടമ അടക്കാൻ വിസമ്മതിക്കുകയും കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്താൽ തെളിയിക്കേണ്ട ബാധ്യതകൂടി ഉദ്യോഗസ്ഥർക്കാണ്. ഇതിനായി കുറ്റമറ്റ തെളിവുകൾ സമാഹരിച്ച് സൂക്ഷിക്കണം. ഇത് തലവേദനയാണെന്നും ജോലിഭാരം വർധിപ്പിക്കുന്നതായും ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. ഇൗ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഇളവിനുള്ള സാധ്യതകൾ സംസ്ഥാന സർക്കാർ വീണ്ടും തേടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmotor vehiclemalayalam newsMotor Vehicle Laws
News Summary - Motor Vehicle Laws -Kerala News
Next Story