Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫിറ്റ്നസ് കാലതാമസം:...

ഫിറ്റ്നസ് കാലതാമസം: ദിവസപ്പിഴയില്ല, മുടങ്ങിയാൽ മാസം 200 രൂപ

text_fields
bookmark_border
Fine
cancel

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞുള്ള ഒാരോദിവസവും 50 രൂപ പിഴയടക്കണമെന്ന കേന്ദ്രനിയമത്തിന് കേരളത്തിെൻറ തിരുത്ത്. കേരള മോേട്ടാർ വാഹന ച ട്ടത്തിൽ ഭേദഗതി വരുത്തിയാണ് ദിവസക്കണക്ക് മാറ്റി പകരം ഒാരോമാസത്തിനും 200 രൂപ പിഴ നിശ്ചയിച്ചത്. ഇതുസംബന്ധിച്ച് കരട് ഭേദഗതി മോേട്ടാർ വാഹനവകുപ്പ് പ്രസിദ്ധീകരിച്ചു. പുതിയനീക്കം സംസ്ഥാനത്തെ പതിനായിരക്കണക്കിന് ഒാേട്ടാ-ടാക്സി ഉടമകൾക്കും ഇരുചക്രവാഹന ഉടമകൾക്കും ആശ്വാസമാവും.

കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നതോടെ ഒാേട്ടാ-ടാക്സി തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. ഏതെങ്കിലും കാരണത്താൽ ഫിറ്റ്നസ് പുതുക്കാൻ ഒരുമാസം വൈകിയാൽ 1500 രൂപയാണ് പിഴയടക്കേണ്ടിവരിക. വാഹനം വർക്ഷോപ്പിലാണെങ്കിലും പിഴ നൽകേണ്ടിയിരുന്നു. വിവിധ കാരണങ്ങളാൽ സർവിസ് നടത്താതെ നിർത്തിയിട്ട വാഹനങ്ങൾക്കും പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നെങ്കിലും ഉത്തരവ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിേൻറതായതിനാൽ കാര്യമായ ഫലമുണ്ടായില്ല. ഫിറ്റ്നസ് പുതുക്കുമ്പോൾ പിഴ ഈടാക്കുന്നത് ഹൈകോടതി ഇടക്കാല ഉത്തരവിൽ റദ്ദ് ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കേന്ദ്ര നിർദേശപ്രകാരമുള്ള പിഴയീടാക്കൽ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും കേന്ദ്ര നിയമമായതിനാൽ പിന്നീട് പുനഃസ്ഥാപിച്ചിരുന്നു.

ഇക്കാര്യം സംസ്ഥാന സർക്കാറിന് മുന്നിൽ നിരവധിതവണ മോേട്ടാർ തൊഴിലാളികൾ അവതരിപ്പിച്ചിരുന്നു. പണിമുടക്കിന് നോട്ടീസും നൽകുന്ന സാഹചര്യവുമുണ്ടായി. തുടർന്നാണ് വിഷയം ഗൗരവമായി കണ്ട് ചട്ടം ഭേദഗതി ചെയ്തിട്ടുള്ള ഗതാഗതവകുപ്പിെൻറ ഇടപെടൽ. ഇതോടൊപ്പം ഫിറ്റ്നസ് കാലാവധി കഴിഞ്ഞുള്ള സമയത്ത് വാഹനം പൊലീസ് കസ്റ്റഡിയിലാണെങ്കിൽ ഇക്കാലയളവിലും പിഴ നൽകണമെന്ന വ്യവസ്ഥയും ഒഴിവാക്കി.

കസ്റ്റഡിയിലുള്ള ഒാരോ ദിവസത്തിനും 50 രൂപ നൽകേണ്ടിയിരുന്നു. ഭേദഗതിയോടെ പുതിയ നിരക്കായ 200 രൂപയും ഒരുമാസം പൂർണമായും കസ്റ്റഡിയിലുള്ള വാഹനത്തിന് നൽകേണ്ടിവരില്ല. ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽനിന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇരുചക്രവാഹന ഉടമകളാണ് ഫിറ്റ്നസ് കാര്യത്തിൽ വീഴ്ചവരുത്തുന്നതിൽ മുന്നിൽ. മൂന്നും നാലും വർഷമാണ് ഫിറ്റ്നസില്ലാതെ വാഹനങ്ങൾ ഉപയോഗിക്കുന്നത്. ദിവസം അമ്പത് രൂപയാണെങ്കിൽ മൂന്ന് വർഷമാകുേമ്പാൾ വാഹനത്തിെൻറ വിലയേക്കാൾ കൂടുതൽ പിഴ നൽകേണ്ടിവരുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMotor Vehicle Fine
News Summary - Motor Vehicle Law - Kerala News
Next Story