നാടക സമിതി വാഹനത്തിന് ചുമത്തിയ 24,000 പിഴയല്ല, സ്ക്വയർ സെന്റി മീറ്ററാണ്
text_fieldsതൃശൂർ: നാടക സമിതിയുടെ വാഹനത്തിലെ ബോർഡ് അളന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗ സ്ഥർ 24,000 രൂപ പിഴയിട്ടു എന്ന വാർത്തക്ക് വിശദീകരണവുമായി വാഹന വകുപ്പ് ഉദ്യോഗസ് ഥർ. വാർത്ത വിവാദമായേതാടെയാണിത്. 24,000 എന്നത് പിഴ തുകയല്ല, ബോർഡിെൻറ വലുപ്പമായ 24, 000 ചതുരശ്ര സെൻറി മീറ്ററാെണന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വാർത്ത സമൂഹ മാധ്യമത് തിൽ അടക്കം വലിയ പ്രതിഷേധം ഉയർത്തി. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ ഗതാഗത മന്ത്രി ഉത്തരവിട്ടു. പു.ക.സ പോലുള്ള സാംസ്കാരിക സംഘടനകൾ പ്രതിഷേധിച്ചു. എന്നാൽ, കാള പെറ്റെന്ന് കേട്ട് കയറെടുത്ത് ചാടിയതുകൊണ്ടാണ് വിവാദമുണ്ടായതെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
ചാവക്കാട് ബ്ലാങ്ങാട് നാടകമവതരിപ്പിക്കാൻ പോയ ആലുവ അശ്വതി നാടകസമിതിയുടെ വാഹനം ചേറ്റുവ പാലത്തിനു സമീപം തടഞ്ഞ് പരിശോധന നടത്തിയതാണ് സംഭവം. വാഹനത്തിലെ നെയിം ബോർഡിെൻറ വലുപ്പം കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയ ഉദ്യോഗസ്ഥർ 24,000 രൂപ പിഴയിട്ടു എന്നായിരുന്നു പ്രചരിച്ച വാർത്ത. നാടകം കളിച്ചാൽ സംഘത്തിനു കിട്ടുന്നതാകട്ടെ 26,000 രൂപയും.
ബുധനാഴ്ച ഉച്ചക്ക് 3.45ന് തൃപ്രയാർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ അസി. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ ഷീബയാണ് പിഴ നോട്ടീസ് നൽകിയത്. നാടക സംഘത്തിന് നൽകിയ ചാർജ് ഷീറ്റിലും കാര്യങ്ങൾ വ്യക്തമാണ്. എന്നാൽ, 24,000 ച. സെൻറി മീറ്ററിനെ പിഴ തുകയായി തെറ്റിദ്ധരിച്ചതാണ് വിവാദത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
അതിനിടെ, തൃശൂര്‍ ആർ.ടി.ഒയോട് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നിർദേശിച്ചു. പിഴ സംഭവത്തിൽ പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി അശോകൻ ചരുവിൽ പ്രതിഷേധിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.