മോേട്ടാർ വാഹന വകുപ്പിെൻറ പ്രതിദിന വരുമാന നഷ്ടം 27 ലക്ഷം
text_fieldsതിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് വാഹന പരിശോധന ഒഴിവായതിലൂടെ സര്‍ക്കാറിന് നഷ്ട ം 4.5 കോടി രൂപ. മോട്ടോര്വാഹനവകുപ്പിെൻറ പരിശോധനകളിൽ ദിവസം 27 മുതല്‍ 29 ലക്ഷം രൂപവരെയാ ണ് പിഴയിനത്തിൽ സർക്കാറിന് ലഭിച്ചിരുന്നത്. ഇത് നിലച്ചാണ് വരുമാനത്തെയും സാരമായി ബാധിച്ചത്.
കഴിഞ്ഞ 24 മുതൽ വാഹന പരിശോധനയും പിഴയിടലും തൽക്കാലത്തേക്ക് നിർത്തിയിരുന്നു. നിരീക്ഷണ കാമറകളില്‍ പതിയുന്ന നിയമ ലംഘനങ്ങളില്‍ മാത്രമാണ് ഇപ്പോൾ നടപടി സ്വീകരിക്കുന്നത്. ഇേപ്പാൾ നിരത്തിൽ കാര്യമായ വാഹനങ്ങളില്ലാത്തതിനാലും സിഗ്നലുകളടക്കം ഒാഫാക്കിയിരിക്കുന്നതിനാലും ഇൗ വകയിലും വലിയ പിഴ കിട്ടില്ല.
ലോക്ഡൗണ്‍ കാലത്തെ ക്രമീകരണങ്ങളുടെ ചുമതല മോട്ടോര്‍വാഹനവകുപ്പിനും നല്‍കിയിട്ടുണ്ട്. സ്ക്വാഡ് വാഹനങ്ങള്‍ പൊതുഅടുക്കളകളില്‍ നിന്നുള്ള ഭക്ഷണവിതരണത്തിന് ഉപയോഗിക്കുന്നുണ്ട്. ചെക്ക്പോസ്റ്റുകളില്‍ മാത്രമാണ് വാഹനപരിശോധന നടക്കുന്നത്. വാഹനങ്ങളുടെ യാത്രാവിവരം മാത്രമാണ് ഇവിടെ രേഖപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.