ശരത്ലാലിനും കൃപേഷിനും അമ്മമനസ്സുകളുടെ കണ്ണീർപ്രണാമം
text_fieldsകാഞ്ഞങ്ങാട്: ചൊവ്വാഴ്ച രാവിലെ മുതൽ നാടിെൻറ നാനാഭാഗങ്ങളിൽനിന്ന് അമ്മമാരുടെ യും സഹോദരിമാരുടെയും വൻനിര കല്യോട്ട് ഒഴുകിയെത്തി. രാഷ്ട്രീയ കൊലക്കത്തിക്കു മു ന്നിൽ ഞെട്ടറ്റുവീണ രണ്ട് ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കാൻ പ്രാർഥനകളുമായാണ് അവർ കല്യോേട്ടക്ക് പ്രവഹിച്ചത്. കല്യോട്ട് ഹൈസ്കൂളിനു സമീപത്തെ റോഡരികിെല സ്ഥ ലത്ത് അടുത്തടുത്തായി അന്ത്യവിശ്രമംകൊള്ളുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിെൻറയും ശരത്ലാലിെൻറയും കുഴിമാടത്തിനരികെ നിൽക്കുേമ്പാൾ പലരും വിങ്ങിപ്പൊട്ടി. കണ്ണുനീർ വീണ് നനഞ്ഞ പൂക്കൾ അവർ കുഴിമാടത്തിനു മുകളിൽ അർപ്പിച്ചു.
കടുത്ത ചൂടിലും പ്രായവും അവശതകളും വകവെക്കാതെ കല്യോട്ടുനിന്നും കുഴിമാടത്തിനരികിലേക്ക് നടന്നെത്തിയ നിരവധി മുത്തശ്ശിമാരും ഹൃദയഭേദകമായ കാഴ്ചയായി മാറി. മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അക്രമരാഷ്ട്രീയത്തിനെതിരെ കല്യോട്ട് സംഘടിപ്പിച്ച മഹിളസംഗമത്തിന് എത്തിയവരായിരുന്നു അമ്മമാരും സഹോദരിമാരും.
ഉറ്റസുഹൃത്തുക്കളായിരുന്ന ശരത്ലാലും കൃപേഷും മരണത്തിലും ഒന്നിച്ചായിരുന്നു. ഇരുവർക്കും അന്ത്യവിശ്രമമൊരുക്കിയതും അടുത്തടുത്തായിരുന്നു. ഫെബ്രുവരി 17ന് രാത്രി ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കുേമ്പാഴായിരുന്നു രാഷ്ട്രീയ എതിരാളികളുടെ വാളുകൾക്ക് മുന്നിൽ ഇവരുടെ ജീവിതം ഹോമിക്കപ്പെട്ടത്.
കുഴിമാടത്തിന് മുകളിൽ കത്തുന്നവേനലിലും അധികം വാടാത്ത പൂക്കളുടെ കൂമ്പാരം ദിനംപ്രതി ഇവിടെ എത്തുന്നവരുടെ ബാഹുല്യത്തെയാണ് കാണിക്കുന്നത്. കല്യോട്ടുകാരുടെ കണ്ണീർ ഒാർമകളിലാണ് ഇന്ന് കൃപേഷും ശരത്ലാലും ജീവിക്കുന്നത്. ഇവരുടെ ജീവനുകളെടുത്ത അറുകൊലയിൽ വിറങ്ങലിച്ച കല്യോട്ട് ഗ്രാമം ഇനിയും യാഥാർഥ്യവുമായി പൊരുത്തപ്പെട്ട് തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.