Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബൂദബി ജയിലിെല...

അബൂദബി ജയിലിെല യുവാവിെൻറ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് മാതാവിെൻറ ഹരജി

text_fields
bookmark_border
അബൂദബി ജയിലിെല യുവാവിെൻറ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് മാതാവിെൻറ ഹരജി
cancel

കൊച്ചി: ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് അബൂദബി ജയിലിൽ കഴിയുന്ന മകനെ മോചിപ്പിക്കാൻ നിയമസഹായവും മറ്റും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാതാവ് നൽകിയ ഹരജിയിൽ ൈഹകോടതി കേന്ദ്രസർക്കാറിൻെറ വിശദീകരണം തേടി.

ഇന്ത്യക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് 2015 ആഗസ്റ്റ് 25ന് അറസ്റ്റിലായ തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഷിഹാനി മീരാ സാഹിബ് ജമാൽ മുഹമ്മദിെൻറ മോചനം ആവശ്യപ്പെട്ട് മാതാവ് ഷഹബാനത്ത് ബീവി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറിയുടെ വിശദീകരണം തേടിയത്. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.

2005 മുതൽ യു.എ.ഇയിൽ ജോലി ചെയ്യുന്നതിനിടെയാണ് കേസിൽ കുടുങ്ങി ഷിഹാനി ജയിലിലാവുന്നത്. ഭാര്യക്കും സഹോദരങ്ങൾക്കും ഷിഹാനിയെ കാണാനോ നിയമസഹായം നൽകാനോ അനുമതി ലഭിച്ചില്ല. 10 വർഷം തടവും പിഴയും ഇതിനുശേഷം നാടുകടത്തലും ശിക്ഷ വിധിച്ച് 2017 മാർച്ച് 27ന് കോടതി ഉത്തരവിട്ടു. അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചു. ഒരുഘട്ടത്തിൽപോലും കേന്ദ്രസർക്കാറിെൻറയോ എംബസിയുെടയോ സഹായം ലഭിച്ചില്ല.

അതിനാൽ, ശരിയായ വിചാരണ നടന്നിട്ടില്ല. മകൻ ജോലി ചെയ്ത് സമ്പാദിച്ചതുമുഴുവൻ കേസിന് ചെലവഴിച്ചുകഴിഞ്ഞു. സഹായം തേടി പലതവണ അധികൃതർക്ക് പരാതി നൽകി. അവസാനമായി ജൂൺ 11ന് വിദേശ മന്ത്രാലയ സെക്രട്ടറിക്ക് നിവേദനം നൽകിയെങ്കിലും മറുപടിയില്ല. നിവേദനം പരിഗണിക്കാനും ആവശ്യമായ എല്ലാ ഇടപെടലും നടത്താനും വിദേശ മന്ത്രാലയത്തിനും ഇന്ത്യൻ അംബാസഡർക്കും നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabiyoung man
News Summary - Mother's petition for release of young man in Abu Dhabi jail
Next Story