Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർതൃമാതാവിനെ...

ഭർതൃമാതാവിനെ കൊലപ്പെടുത്തി മരുമകൾ തൂങ്ങി മരിച്ചു

text_fields
bookmark_border
ഭർതൃമാതാവിനെ കൊലപ്പെടുത്തി മരുമകൾ തൂങ്ങി മരിച്ചു
cancel
camera_alt

മരിച്ച അംബിക, ഭർതൃമാതാവ് സരോജിനി

പറവൂർ: എറണാകുളം വടക്കേക്കര തുരുത്തിപ്പുറത്ത് ഭർതൃമാതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൾ തൂങ്ങി മരിച്ചു. കുണ്ടോട്ടിൽ സരോജിനിയാണ് (85) കൊല്ലപ്പെട്ടത്. കുണ്ടോട്ടിൽ അംബികയെയാണ് (55) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സരോജിനിയെ കിടപ്പുമുറിയിലും അംബികയെ വീട്ടിലെ അടുക്കളയിലുമാണ് മരിച്ചനിലയിൽ കണ്ടത്.

സരോജിനിയുടെ മൃതദേഹത്തിൽ ശ്വാസം മുട്ടിച്ചതിന്‍റെ ലക്ഷണങ്ങളുള്ളതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ഇരുവരും വഴക്കുണ്ടായെന്നാണ് പറയുന്നത്. ചൊവ്വാഴ്ച ആരെയും വീടിനുപുറത്ത് കാണാത്തതിനാൽ അയൽവാസി, അംബികയുടെ മാല്യങ്കരയിൽ താമസിക്കുന്ന മകൾ സജ്നയെ വിവരമറിയിക്കുകയായിരുന്നു. സജ്നയും ഭർത്താവ് ബിജോയിയും വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. പിന്നിലെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

അംബികയുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. ഏതാനും വർഷം മുമ്പ് മകൻ സബിനും അപകടത്തിൽ മരിച്ചു. പിന്നീട് അംബികയും സരോജിനിയും മാത്രമായിരുന്നു വീട്ടിൽ താമസം. മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബുധനാഴ്ച സംസ്കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituaryfound dead
News Summary - Mother and daughter-in-law found dead at home
Next Story