Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ഏറ്റവും...

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് പാലക്കാട്ട്

text_fields
bookmark_border
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് പാലക്കാട്ട്
cancel
camera_alt

ഫോട്ടോ: പി. അഭിജിത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ വാക്‌സിന്‍ സ്വീകരിച്ചത് പാലക്കാട് ജില്ലയിൽ (857). ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂര്‍ 706, കാസർകോട് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂര്‍ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണമെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ലഭ്യതക്കനുസരിച്ച് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും –മന്ത്രി ശൈലജ

കണ്ണൂർ: ലഭ്യതക്കനുസരിച്ച് കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. വാക്‌സിന്‍ എത്ര കിട്ടുന്നുവെന്നതിനെ ആശ്രയിച്ചാണ് മുന്‍ഗണന നിശ്ചയിക്കുകയെന്നും കൂടുതല്‍ അളവ് ലഭിച്ചാലുടന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ ജില്ല ആശുപത്രിയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വാക്‌സിന്‍ ഒരുമിച്ച് ലഭിക്കുന്നപക്ഷം എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് അവ ലഭ്യമാക്കും. അതിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് നടത്തിയിട്ടുെണ്ടന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccineCovid 19
News Summary - most vaccination in palakkadu
Next Story