മോർച്ചറിയുടെ താക്കോൽ കാണാതായി; മൃതദേഹം രണ്ടുമണിക്കൂറിലേെറ ഗേറ്റിന് മുന്നിൽ
text_fieldsമൂവാറ്റുപുഴ: മോർച്ചറിയുടെ താക്കോൽ കാണാതായതോടെ മൃതദേഹം രണ്ട് മണിക്കൂറിലേെറ ഗേറ്റിന് മുന്നിൽ അനാഥമായി കിടന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രി ഗേറ്റിലും മോര്‍ച്ചറിയുടെ മുന്നിലുമായാണ് രണ്ടുമണിക്കൂറിലേറെ മൃതദേഹവുമായി സ്‌ട്രെച്ചർ റോഡിൽ കിടന്നത്.
മൂവാറ്റുപുഴ വാളകം റാക്കാട് കിഴക്കേക്കുടിയില്‍ ശ്രുതിയുടെ മൃതദേഹത്തോടാണ് ഇത്തരത്തില്‍ അനാദരവ് കാണിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ശ്രുതിയെ ഉച്ചക്ക് രണ്ടോടെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വൈകീട്ട് അഞ്ചോടെ മോര്‍ച്ചറിയിലേക്ക് മാറ്റാനൊരുങ്ങി. എന്നാല്‍, ഗേറ്റ് തുറക്കാന്‍ കഴിയാതെ വന്നതോടെ മുന്നിലെ റോഡില്‍ മൃതദേഹവുമായി സ്‌ട്രെച്ചർ കിടന്നു. അരമണിക്കൂറിലേറെ കഴിഞ്ഞ് നാട്ടുകാരും പൊലീസും ചേര്‍ന്ന് ഗേറ്റിെൻറ പൂട്ട് തകര്‍ത്ത് അകത്തുകയറി. എന്നാല്‍, മോര്‍ച്ചറിയുടെ വാതിലും തുറക്കാനായില്ല. ഒടുവിൽ രാത്രി ഏഴരയോടെ മൃതദേഹം പൊലീസ് നിര്‍മല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ജനറല്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
