എം.എൻ സ്മാരകത്തിന് മോടി കൂട്ടാൻ മരങ്ങൾക്ക് വധശിക്ഷ!
text_fieldsതിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫിസായ എം.എൻ സ്മാരകം പുതുക്കിപ്പണിയാൻ മുറ്റത്തെ മരങ്ങൾക്ക് വധശിക്ഷ! മാവും പ്ലാവും തെങ്ങും ഉൾപ്പെടെ പത്തിലേറെ മരങ്ങൾ വെട്ടിമാറ്റി.
മരങ്ങൾ മുറിക്കുന്നതിനെതിരെ മറ്റിടങ്ങളിൽ പ്രതിഷേധവുമായി രംഗത്തുവരാറുള്ളവരാണ് സി.പി.ഐ. സ്വന്തം ഓഫിസ് മുറ്റത്തെ മരംമുറിക്കെതിരെ പരിസ്ഥിതി സ്നേഹികളായ പാർട്ടി നേതാക്കളിൽനിന്ന് എതിർപ്പൊന്നും ഉയർന്നില്ല. പുതുക്കിപ്പണിയുടെ ഭാഗമായി എം.എൻ സ്മാരകത്തിന് മുന്നിലെ മരങ്ങൾ മുറിക്കുന്നത് അനിവാര്യമായിരുന്നെന്നും പകരം വെച്ചുപിടിപ്പിക്കുമെന്നുമാണ് പാർട്ടിയുടെ വിശദീകരണം. നേതാക്കൾക്ക് താമസ സൗകര്യം, 40 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, വിശാലമായ കോൺഫറൻസ് ഹാൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
നിർമാണ പ്രവൃത്തി ഉദ്ഘാടനം പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ ഏതാനും ദിവസം മുമ്പാണ് നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.