കോവിഡ് പിടിച്ചുകെട്ടാൻ കൂടുതൽ പ്രതിരോധനീക്കങ്ങൾ
text_fieldsതിരുവനന്തപുരം: സമൂഹവ്യാപന ഭീതി ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ കിടക്കകൾ നീക്കിവെച്ചും സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തിയും േകാവിഡിനെ പിടിച്ചുകെട്ടാൻ കൂടുതൽ പ്രതിരോധനീക്കങ്ങൾ. സർക്കാർ-സ്വകാര്യ ആശുപത്രികളിലായി സംസ്ഥാനത്താകെ 127658 സാദാ കിടക്കകളും 8047 െഎ.സി.യു കിടക്കകളും 2209 വെൻറിലേറ്റർ കിടക്കകളുമാണുള്ളത്. ഇവ കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് മൂന്ന് തരത്തിൽ വിന്യസിക്കാനാകുംവിധത്തിലുള്ള ശിപാർശയാണ് സർക്കാറിന് മുന്നിലുള്ളത്.
സർക്കാറുമായി സഹകരിക്കാൻ നേരേത്തതന്നെ വിവിധ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾ സന്നദ്ധത അറിയിച്ചിരുന്നു. സർക്കാർ ആശുപത്രികളിലെ മാത്രം 50 ശതമാനം കിടക്കകൾ നീക്കിവെച്ചാൽ 25000 എണ്ണം കോവിഡ് പ്രതിരോധത്തിനായി ലഭിക്കും. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ കിടക്കകൾ 50 ശതമാനം വീതമാണ് നീക്കിവെക്കുന്നതെങ്കിൽ 60000 കിടക്കകളും 75 ശതമാനം വീതം നീക്കിവെച്ചാൽ 95000 കിടക്കകളുമാണ് പരമാവധി ലഭിക്കുക. ഇൗ അടിസ്ഥാന സൗകര്യങ്ങൾ മുൻനിർത്തിയാണ് പുതിയ സാഹചര്യത്തെ സർക്കാർ നേരിടാനൊരുങ്ങുന്നത്.
കോവിഡ് ബാധ മൂലം അഡ്മിറ്റാകുന്നവർ ശരാശരി 10 ദിവസം ആശുപത്രിയിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 7.5 ശതമാനം പേർ ആശുപത്രി വിടാൻ 21 ദിവസമെടുക്കുന്നുണ്ട്. 10 ശതമാനം പേർ 28 ദിവസമെടുത്താണ് ആശുപത്രി വിടുന്നത്. 16 ദിവസമായി സംസ്ഥാനത്തെ കോവിഡ് രോഗികൾ മൂന്നക്കത്തിലാണ്. രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യസംവിധാനങ്ങൾ കൂടുതൽ സമ്മർദ്ദത്തിലാകും. ഇത് പരിഹരിക്കുന്നതിനാണ് ഡിസ്ചാർജ് മാനദണ്ഡങ്ങളിൽ ഇളവുവരുത്തി തുടർച്ചയായി രണ്ട് തവണ നെഗറ്റിവ് ആകണം എന്നത് ഒഴിവാക്കി ആദ്യതവണ ഫലം നെഗറ്റിവ് ആകുേമ്പാൾതന്നെ ആശുപത്രി വിടാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഇതിന് ശേഷം പ്രതിദിന രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഒരുവർഷം വരെ, സമരത്തിന് മുൻകൂട്ടി അനുമതി വാങ്ങണം
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായ മാസ്ക്കും സാമൂഹികഅകലവുമടക്കം നിയന്ത്രണങ്ങൾ ഒരു വർഷം വരെ തുടരും. പുതിയ ഉത്തരവ് ഇറങ്ങാത്ത പക്ഷം നിയന്ത്രണങ്ങൾ തുടരുമെന്നതടക്കം വിശദീകരിച്ച് പകർച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമിറങ്ങി. നേരേത്ത ഇറക്കിയ ഒാർഡിനൻസിൽ മാറ്റം വരുത്തി ശനിയാഴ്ച അർധരാത്രിയോടെയാണ് പുതിയ ഒാർഡിനൻസ് ഇറക്കിയത്. നിലവിലെ നിയന്ത്രണങ്ങൾക്ക് നിയമപരിരക്ഷയേകുന്നതാണ് വിജ്ഞാപനം.
അധികൃതരിൽനിന്ന് രേഖാമൂലമുള്ള അനുവാദമില്ലാതെ സമരം, പ്രകടനം, ധർണ എന്നിവ പാടില്ല. സമരങ്ങളിൽ പരമാവധി 10 പേരെ മാത്രമേ പെങ്കടുപ്പിക്കാവൂ. അന്തർസംസ്ഥാന ബസ് സർവിസുകൾ നിയന്ത്രണം തുടരുന്ന കാലയളവ് വരെ റദ്ദാക്കും. പൊതുസ്ഥലങ്ങളിലും ജോലി ചെയ്യുന്ന സ്ഥലങ്ങളിലും വാഹനങ്ങളിലും ആളുകൾ കൂടിച്ചേരുന്ന സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാണ്.
വിവാഹചടങ്ങുകളിൽ 50 പേരിൽ കൂടാൻ പാടില്ല. ആറടി അകലം പാലിക്കണം. മരണാനന്തര ചടങ്ങുകളിൽ ഒരുസമയം 20 പേരിൽ കൂടരുത്. വ്യാപാര സ്ഥാപനങ്ങളിൽ ഒരുസമയം 20 പേരിൽ കൂടുതൽ പാടില്ല. അതും സ്ഥാപനത്തിലെ സ്ഥലസൗകര്യം പരിഗണിച്ചായിരിക്കും. പൊതുസ്ഥലങ്ങളിൽ തുപ്പാൻ പാടില്ല. കേരളത്തിലേക്ക് ഏതു സ്ഥലത്ത് നിന്ന് വരുന്നവരും റവന്യൂ വകുപ്പിെൻറ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം തുടങ്ങിയവയാണ് മറ്റു നിബന്ധനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.