Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരാഴ്ചക്കിടെ...

ഒരാഴ്ചക്കിടെ സംസ്ഥാനത്ത് 2097 സമ്പർക്കരോഗികൾ

text_fields
bookmark_border
covid-kerala-6520.jpg
cancel
camera_altImage: Deccan Herald

തിരുവനന്തപുരം: ഒരാഴ്ചക്കിടെ സംസ്ഥാനത്ത് സമ്പർക്കരോഗികളുടെ എണ്ണം 2000 കവിഞ്ഞു. രണ്ടര മാസത്തിനിടെ സംസ്ഥാനത്തെ ആെക 3171 സമ്പർക്കരോഗികളിൽ 2097 ഉം ഇൗ ഏഴുദിവസങ്ങളിലാണ്. 
സമ്പർക്കപ്പകർച്ച അതിരൂക്ഷമായ തലസ്ഥാനത്ത് ഒറ്റ ആഴ്ചയിൽ രോഗം പകർന്നത് 794 പേർക്കാണ്. ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലും ഗുരുതര സാഹചര്യം തുടരുകയാണ്. 

വിദേശ രാജ്യങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നുമുള്ളവരിലെ രോഗികളുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ സമ്പർക്കപ്പകർച്ച കുറവാണെന്നതായിരുന്നു ആശ്വാസമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നത്. 
എന്നാൽ, ഇൗ കണക്കുകളെല്ലാം കഴിഞ്ഞ ഏഴു ദിവസം കൊണ്ട് തകിടംമറിഞ്ഞു. 

വ്യാഴാഴ്ച മാത്രമെടുത്താൽ മൊത്തം രോഗികളിൽ 68.97 ശതമാനവും സംസ്ഥാനത്തിനുള്ളിലെ വ്യാപനമാണ്. 31.03 ശതമാനം മാത്രമാണ് മടങ്ങിയെത്തിയ മലയാളികളിലെ രോഗബാധിതർ. 68.97 ശതമാനത്തിൽ 66.62 ശതമാനവും സമ്പർക്കപ്പകർച്ചയാണ്. ശേഷിക്കുന്ന രോഗബാധയാണ് ആരോഗ്യപ്രവർത്തകരിലും േകന്ദ്രസേനാ വിഭാഗങ്ങളിലും.

കഴിഞ്ഞ മാസം സമ്പർക്കരോഗികൾ 10 ശതമാനത്തിന് താഴെയായിരുന്നെങ്കിൽ ഇപ്പോഴത് 32 ശതമാനമായി ഉയർന്നു. ഒരാഴ്ചക്കിടെ ആലപ്പുഴയിൽ 205 ഉം എറണാകുളത്ത് 257 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു.  ഉറവിടമറിയാത്ത കോവിഡ് രോഗികളും കൂടുകയാണ്. 

സംസ്ഥാനത്ത് നിലവിൽ 10 വലിയ കോവിഡ് ക്ലസ്റ്ററുകളും 74 ചെറിയ ക്ലസ്റ്ററുകളുമാണുള്ളത്. ക്ലസ്റ്ററുകൾ ഇനിയും ഉയരുമെന്നാണ് ആശങ്ക. മരണ നിരക്ക് കുറച്ചുനിർത്താനാകുന്നുവെന്നതാണ് കേരളത്തിെൻറ ഇപ്പോഴത്തെ ആശ്വാസം. 0.36 ശതമാനമാണ് കേരളത്തി‍െൻറ മരണനിരക്ക്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19Covid In Kerala
News Summary - more than 2000 transmitted patients in a week -kerala news
Next Story