മൺസൂണിലെ മാറ്റം; മഴയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു
text_fieldsതൃശൂർ: മൺസൂൺ രണ്ടാംപാദത്തിെൻറ ഒന്നാംപാദം വിസ്മയകരമായ മാറ്റത്തിനാണ് വിധേയമ ാവുന്നത്. അത്രമേൽ പ്രവചനാതീതമാവുകയാണ് ആഗസ്റ്റിലെ മഴ. കഴിഞ്ഞവർഷവും ഈ വർഷ വും ഭീകരമാറ്റമാണ് ആഗസ്റ്റിലുണ്ടായത്. പ്രളയം താണ്ഡവമാടിയ 2018 ആഗസ്റ്റിനേക്കാൾ കൂ ടുതൽ മഴ ഇപ്പോൾ ലഭിച്ചുകഴിഞ്ഞു. ആഗസ്റ്റ് 13 മുതൽ 17വരെ 340 മി.മീ മഴയാണ് കേരളത്തിൽ ലഭി ച്ചത്. ഈ ആഗസ്റ്റ് എട്ട് മുതൽ 14 വരെ ലഭിച്ചതാകട്ടെ 515 മി.മീ മഴ. ആഗസ്റ്റ് ഒന്ന് മുതൽ 13വരെ 599 മി.മീ മഴയും ലഭിച്ചു. നിലവിൽ 182 ശതമാനം അധികമഴ ലഭിച്ചുകഴിഞ്ഞു. 2018 ആഗസ്റ്റിൽ മുഴുവൻ ലഭിച്ചത് 821 മി.മീ മഴയാണ്. ഇത് 96 ശതമാനം അധികമാണ്. 13 ദിവസം ഇനിയും ശേഷിേക്ക സാധാരണ മൺസൂൺ മഴ ലഭിച്ചാൽ പോലും നിലവിലെ സാഹചര്യത്തിൽ അധികമഴ പ്രതീക്ഷിക്കാനാവില്ല.
ആഗസ്റ്റ് ഒമ്പത് കഴിഞ്ഞ വർഷത്തെ പോലെ വീണ്ടും ചരിത്രം കുറിച്ചു. കഴിഞ്ഞ വർഷം നിലമ്പൂരിൽ 400 മി.മീ ലഭിച്ചത് ഇക്കുറി പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ലഭിച്ചു. കുറഞ്ഞ മഴ ലഭിക്കുന്ന പാലക്കാട് ജില്ലക്ക് ലഭിച്ചത് കനത്ത മഴയാണ്. എട്ട് മുതൽ 14 വരെ 83ന് പകരം 622 മി.മീ മഴയാണ് പാലക്കാട് ജില്ലയിൽ ലഭിച്ചത്. 653 ശതമാനം അധികമാണിത്. അതിതീവ്ര മഴ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുകയും ചെയ്തു.
മൺസൂൺ ആദ്യപാദത്തിൽ മഴകുറയുന്നുെവന്ന വ്യതിയാനം സ്ഥിരമായതിന് പിന്നാലെ ആഗസ്റ്റിലെ അതിതീവ്രമഴയുടെ തുടർച്ചയും പഠന വിേധയമാക്കുമെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതിനിടെ വടക്കോട്ട് പോയ മൺസൂൺ പാത്തി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒപ്പം 21ഓടെ ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശിെൻറയും ഒഡീഷയുടെയും ഭാഗത്ത് പുതിയ ന്യൂനമർദ രൂപവത്കരണ സാധ്യത വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിന് സമാനം മഴ കുറഞ്ഞാൽ രൂക്ഷമായ വരൾച്ചക്ക് സാധ്യതയുണ്ട്. അതിനിടെ ജൂൺ ഒന്ന് മുതൽ ഞായറാഴ്ച വെര 1647ന് പകരം 1634 മി.മീ മഴ ലഭിച്ചു.
ൈമനസ് ഒരു ശതമാനത്തിൽ ശരാശരിയിലാണുള്ളത്. 22 ശതമാനം അധികമഴ ലഭിച്ച പാലക്കാടും 21 ശതമാനം ലഭിച്ച കോഴിക്കോടും മാത്രമാണ് അധിക മഴ ലഭിച്ചിട്ടുള്ളത്. 21 ശതമാനം കുറവുള്ള ഇടുക്കി ഇതുവരെ ശരാശരിയിൽ എത്തിയിട്ടില്ല. കഴിഞ്ഞവർഷം 2428 മി.മീ മഴയിൽ 96 ശതമാനം അധികമഴയാണ് കേരളത്തിൽ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.