മൺസൂൺ പഠിച്ചില്ല; കാലാവസ്ഥ വകുപ്പിെൻറ ആവശ്യത്തിൽ സർക്കാർ മുടന്തുന്നു
text_fieldsതൃശൂർ: എല്ലാം നക്കിത്തുടച്ച ’18ലെ പ്രളയം. അതിെൻറ വാർഷികത്തിൽ പ്രഹരം പോലെ മിന്നൽ പ്ര ളയം. എന്നാൽ മഴയെ കുറിച്ചു പഠിക്കാൻ കേരളം ശ്രമിച്ചില്ല. മൺസൂണിെൻറ പരിണാമം പഠിക്കാൻ കേരളത്തിൽ നിലവിൽ ഒരു സംവിധാനവുമില്ല. ചുരുങ്ങിയ കാലയളവിൽ ചുരുങ്ങിയ സ്ഥലങ്ങളി ലെ മഴ രേഖപ്പെടുത്താൻ സംവിധാനങ്ങൾ കുറവാണ്.
മാറിയ സാഹചര്യത്തിൽ മഴ അളക്കുന്നത ിനുള്ള ശൃംഖല വികസിപ്പിക്കുന്നതിനും നൂനത സംവിധാനങ്ങൾ അനിവാര്യമാണ്. ഈ ആവശ്യവുമാ യി സംസ്ഥാന കാലാവസ്ഥ വകുപ്പ് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് നൽകിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. റവന്യൂ വകുപ്പിനും വകുപ്പിന് കീഴിലുള്ള ദുരന്തനിവാരണ അതോറിറ്റിക്കും നൽകിയ കത്തിൽ നടപടി മുടന്തുകയാണ്.
100 സ്വയം നിയന്ത്രിത കാലാവസ്ഥ സ്റ്റേഷനുകൾക്കും നിലവിലുള്ള സാധാരണ മാപിനികൾക്ക് പുറമേ 55 സ്റ്റേഷനുകളാണ് ആവശ്യപ്പെട്ടത്. ഇവ സ്ഥാപിക്കാൻ സ്ഥല പരിശോധന തുടരുകയാണെന്നാണ് സർക്കാർ പ്രതികരണം. കേന്ദ്ര കാലാവസ്ഥ വകുപ്പിനും മാറിയ സാഹചര്യത്തിൽ മാറ്റം അനിവാര്യമാണെന്ന നിലപാടാണുള്ളത്.
നിരന്തര പ്രകൃതിദുരന്തങ്ങൾക്കും പേമാരിക്കും സാക്ഷ്യം വഹിച്ചിട്ടും അനിവാര്യ നവീകരണത്തിന് നടപടികൾ ഇല്ല. നിലവിൽ കാലാവസ്ഥ വകുപ്പിെൻറ കീഴിൽ അതിതീവ്ര മഴ അളക്കാൻ 15 സ്വയം നിയന്ത്രിത കാലാവസ്ഥ സ്റ്റേഷനുകളാണുള്ളത്. ആറെണ്ണമാണ് പ്രവർത്തിക്കുന്നത്.
കൂടാതെ ചാർട്ട് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തെ മഴയളക്കുന്ന 30 ഓട്ടോമാറ്റിക് റെയിൻ ഗേജുകളുമുണ്ട്. പ്രവർത്തിക്കുന്നത് 12 എണ്ണം . എന്നാൽ 24 മണിക്കൂർ മഴ അളക്കുന്ന 54 സാധാരണ മഴ മാപിനികളെല്ലാം പ്രവർത്തനസജ്ജമാണ്.
ഇതര സ്ഥാപനങ്ങളുമായി കൈകോർത്ത് മൊത്തം 79 സാധാരണ മഴ മാപിനികളാണുള്ളത്. ഇതിൽ 12 എണ്ണം പ്രവർത്തിക്കുന്നില്ല. കാലാവസ്ഥ വ്യതിയാന സാഹചര്യത്തിൽ പ്രവർത്തനരഹിതമായവയെ ഉപയോഗിക്കാനാവുന്ന സാഹചര്യം ഒരുക്കുകയും എണ്ണംകൂട്ടി ശൃംഖല വികസിപ്പിക്കുകയും വേണം.
രാജ്യാന്തര നിലവാരമുള്ള സ്വയം നിയന്ത്രിത കാലാവസ്ഥ സ്റ്റേഷനുകൾക്കുപോലും അഞ്ച്ലക്ഷത്തിൽ താഴെ മാത്രമേ വിലവരുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.