വിവാദ മൺസൂൺ ബംബർ ടിക്കറ്റ് കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിരുവനന്തപുരത്തേക്ക്
text_fieldsതളിപ്പറമ്പ്: കേരള സർക്കാറിെൻറ മൺസൂൺ ബംബർ ലോട്ടറിയുടെ ഒന്നാംസമ്മാനം അഞ്ചു കോടി ര ൂപ ലഭിച്ച ടിക്കറ്റ് കസ്റ്റഡിയിലെടുക്കാൻ തളിപ്പറമ്പ് പൊലീസ് തിരുവനന്തപുരത്തേക ്ക്. തളിപ്പറമ്പ് സി.ഐ എൻ.കെ. സത്യനാഥനും അഡീ. എസ്.ഐ അനിൽ ബാബുവും ബുധനാഴ്ച തിരുവനന്തപു രത്തുപോകും. സമ്മാനാർഹമായ ടിക്കറ്റ് നിലവിൽ ലോട്ടറി ഡയറക്ടറേറ്റിലാണുള്ളത്.
പറശ്ശിനിയിലെ അജിതൻ, പുതിയതെരു കനറാ ബാങ്ക് മുഖേന ഈ ടിക്കറ്റ് ലോട്ടറി വകുപ്പിൽ ഹാജരാക്കിയിരുന്നു. സമ്മാനത്തുക അജിതെൻറ അക്കൗണ്ടിൽ വരുകയും ചെയ്തു. എന്നാൽ, കോഴിക്കോട് സ്വദേശി മുനിയൻ അവകാശവാദവുമായി രംഗത്തുവന്നതോടെയാണ് കേസെടുത്തത്. മുനിയൻ ടിക്കറ്റിെൻറ പിന്നിൽ പേരും മൊബൈൽ നമ്പറും എഴുതിയിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.
ഇത് പരിശോധിക്കാനാണ് ടിക്കറ്റ് കസ്റ്റഡിയിൽ എടുക്കുന്നത്. അതിനിടെ, അജിതൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് കോടതിക്ക് റിപ്പോർട്ട് കൈമാറി. നിലവിൽ അജിതനെ പ്രതിയാക്കിയിട്ടില്ലെന്നും ടിക്കറ്റ് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയാലേ വസ്തുത പുറത്തുകൊണ്ടുവരാൻ കഴിയുകയുള്ളൂവെന്നുമാണ് റിപ്പോർട്ടിലുള്ളത്. എഫ്.ഐ.ആറിൽ അജിതനെന്നയാളെ സംശയിക്കുന്നുവെന്നു മാത്രമാണുള്ളത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.