പോക്സോ കേസിലെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന മോൻസണിന്‍റെ ആവശ്യം തള്ളി
text_fieldsകൊച്ചി: കൊച്ചി: പോക്സോ കേസിലെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ നൽകിയ ഹരജി ഹൈകോടതി തള്ളി. വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ ശരിവെക്കുന്ന തെളിവുകൾ ഉണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനാകില്ലെന്നും വ്യക്തമാക്കി.
ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പലവട്ടം ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തെന്നാണ് കേസ്. വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും വൻതുക പിഴയുമാണ് എറണാകുളം ജില്ല സെഷൻസ് കോടതി വിധിച്ചത്. ജീവിതാവസാനംവരെ തടവുശിക്ഷ അനുഭവിക്കണമെന്നും 2023 ജൂൺ 17ലെ ഉത്തരവിലുണ്ടായിരുന്നു. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു മോൻസണിന്റെ അപ്പീൽ. 2019 ജൂലൈ മുതൽ 2020 നവംബർ വരെ കാലയളവിൽ മോൻസണിന്റെ കലൂരിലെ വീട്ടിൽ വെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.