പുരാവസ്തു തട്ടിപ്പ്; മോൻസൺ മാവുങ്കൽ ആശുപത്രിയിൽ
text_fieldsതട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ വൈദ്യ പരിശോധനക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ. ചിത്രം - അഷ്കർ ഒരുമനയൂർ
കൊച്ചി: വ്യാജ പുരാവസ്തുശേഖരത്തിന്റെ പേരിൽ കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം.
10 കോടി രൂപ തങ്ങളിൽനിന്ന് തട്ടിയെടുത്തതായി കാണിച്ച് ആറുപേർ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. 25 വർഷമായി ആൻറിക്, ഡയമണ്ട് ബിസിനസുകൾ ചെയ്തുവരുകയാണെന്നും ഇതിൽനിന്ന് ലഭിച്ച 2,62,600 കോടി രൂപ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോൾ തുകയും ഇൻവോയ്സും തമ്മിെല അന്തരം കാരണം കേന്ദ്രസർക്കാർ ഏജൻസി തടഞ്ഞുവെെച്ചന്നുമാണ് ഇയാൾ പരാതിക്കാരെ വിശ്വസിപ്പിച്ചത്. തുക തിരികെ ലഭിക്കാൻ കേസ് നടത്തുകയാണെന്നും നിയമപോരാട്ടത്തിന് പണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ പലപ്പോഴായി പരാതിക്കാരിൽനിന്ന് തുക വാങ്ങിയത്.
മുൻ ഡി.ജി.പി, പ്രമുഖ സിനിമതാരങ്ങൾ, ബിസിനസുകാർ, രാഷ്ട്രീയനേതാക്കൾ, ആത്മീയനേതാക്കൾ എന്നിവരെല്ലാമായി ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെട്ട ഇയാൾ ഇവർക്കൊപ്പമുള്ള ചിത്രങ്ങളും കാണിച്ചിരുന്നു. മോൻസന്റെ മുൻ ജീവനക്കാരനാണ് ഇയാൾ പറയുന്നതെല്ലാം കള്ളക്കഥകളാണെന്ന സൂചന പരാതിക്കാർക്ക് നൽകിയത്. ഇയാളുടെ കൈയിലുള്ള 70ശതമാനം പുരാവസ്തുക്കളും എറണാകുളത്തുനിന്ന് തുച്ഛവിലയ്ക്ക് വാങ്ങിയതാണെന്ന് പിന്നീട് വ്യക്തമായതായി പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

