മോൻസൺ: ഇടനിലക്കാർ അന്വേഷണ പരിധിയിൽ
text_fieldsകൊച്ചി: മോൻസൺ മാവുങ്കലിെൻറ തട്ടിപ്പിന് കൂട്ടുനിന്നവരിലേക്ക് അന്വേഷണം നീളുന്നു. 10 കോടി തട്ടിയെടുത്തെന്ന പ്രാഥമിക േകസും തുടർന്നുവന്ന ആറ് കേസിലും മോൻസൺ മാത്രമാണ് പ്രതി. മോൻസണെ ഏതെങ്കിലും നിലയിൽ സഹായിച്ചവർക്കെതിരെയും ഇടനിലക്കാർക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ പ്രതിപ്പട്ടികയിലേക്ക് കൂടുതൽ പേരുകൾ എത്തും. ഇതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പേരുണ്ടാകുമോ എന്നതാണ് അറിയാനുള്ളത്.
പണം തട്ടിയെടുത്തെന്ന് മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചവർ മോൻസണെ സഹായിച്ചവരുടെയും മാധ്യസ്ഥ്യം നിന്നവരുെടയും പേരുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരെൻറ പേരുണ്ട്. അന്വേഷണത്തിെൻറ പ്രാഥമിക ഘട്ടമായതിനാൽ ഇവർക്കെതിരെ തെളിവ് ശേഖരിക്കാനായിട്ടില്ല. പരാതിക്കാർ കൈമാറിയ വിഡിയോ, ഓഡിയോ ക്ലിപ്പുകളിലും പുറത്തുവന്ന ചിത്രങ്ങളുമേ അന്വേഷണ സംഘത്തിെൻറ പക്കലുള്ളൂ.
എന്നാൽ, മോൻസണിന് സംരക്ഷണവും പണം കൈമാറുന്നതിന് ഇടനില നിൽക്കുകയും കേസുകൾ ഒത്തുതീർക്കാൻ ഇടപെടുകയും ചെയ്ത പൊലീസുകാരുടെ പേരുകൾ നേരേത്ത വെളിപ്പെട്ടിരുന്നു. ഇതിൽ ഐ.ജി സുരേന്ദ്രെൻറ സാന്നിധ്യത്തിലും കെ. സുധാകരെൻറ സാന്നിധ്യത്തിലും ലക്ഷങ്ങൾ കൈമാറിയെന്ന് മൊഴിയുണ്ട്.
സഹായത്തിന് എപ്പോഴും ഉണ്ടായിരുന്ന പൊലീസുകാരുടെ പേരുകളും ഇതിലുണ്ട്. മോൻസണിെൻറ സാമ്പത്തിക ഇടപാടുകളിൽ തെളിവുകളുണ്ടാക്കുന്നതിൽ ഊന്നിയുള്ള ഊർജിത അന്വേഷണമാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പല ടീമായി തിരിഞ്ഞ് നടത്തുന്നത്. ഇത് കണ്ടെത്തുന്നതോടെ ഇയാളുടെ ബിനാമികെളയും പണം വാങ്ങിയവെരയും വെളിച്ചത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് കരുതുന്നത്. മോൻസൺ ഒറ്റക്ക് ഇത്രയും തുക തട്ടിയെടുത്തുവെന്നത് അന്വേഷണസംഘത്തിനും വിശ്വാസമായിട്ടില്ല. മോൻസണെ സഹായിച്ചവരുണ്ടാകാം എന്നാണ് ഇവർ കരുതുന്നത്.
ശബ്്ദ സാമ്പിളിൽ ശാസ്ത്രീയ പരിശോധന
കൊച്ചി: മോൻസൺ മാവുങ്കലിെൻറ ശബ്്ദ സാമ്പിളുകളിൽ ശാസ്ത്രീയ പരിശോധന നടത്തുന്നു. പരാതിക്കാർ സമർപ്പിച്ച െതളിവുകളും ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്ത ഡിജിറ്റൽ രേഖകളും ഒന്നാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിെൻറ ഭാഗമാണ് പരിശോധന.
മോൻസൺ അറസ്റ്റിലായ ഉടൻ സ്റ്റുഡിയോയിൽ എത്തിച്ച് ഇയാളുടെ ശബ്്ദസാമ്പിളുകൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു. ഇയാളുമായി പരാതിക്കാർ സംസാരിച്ച ഫോൺറെക്കോഡുകളിൽ പണം വാങ്ങിയതിന് തെളിവുകളുണ്ടെന്നാണ് കരുതുന്നത്. ഇത് കോടതിയിൽ തെളിയിക്കാനാണ് പരിശോധന.
മോൻസണിനെതിരെ രജിസ്റ്റർ ചെയ്ത നാല് കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയായി. ശിൽപി സുരേഷ് നൽകിയ പരാതിയിലാണ് ഇനി ചോദ്യം ചെയ്യൽ നടക്കുക. ഇതിന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. ശിൽപം നിർമിച്ചുനൽകിയ വകയിൽ 70 ലക്ഷത്തോളം രൂപ നൽകാതെ വഞ്ചിെച്ചന്നാണ് പരാതി. ഇയാളുടെ ശിൽപങ്ങൾ മോൻസണിൻറ കലൂരിലെ വീട്ടിൽനിന്ന് കണ്ടുകെട്ടിയിരുന്നു. 10 കോടി തട്ടിയതിന് ആറുപേർ ചേർന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതി, എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് ഒന്നേമുക്കാൽ കോടി തട്ടിയെന്ന പരാതി, പുരാവസ്തുക്കൾ കൈമാറിയതിന് മൂന്ന് കോടിയിലേറെ രൂപ നൽകിയില്ലെന്ന പരാതി, ടി.വി സംസ്കാരയുടെ പേരിൽ പണം തട്ടിയെന്ന പരാതി എന്നിവയിലാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് പരിധിയിെല കേസുകളിലാണ് ഇപ്പോൾ ചോദ്യം ചെയ്യൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.