Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോൻസ‍ണിെൻറ വീട്ടിലെ...

മോൻസ‍ണിെൻറ വീട്ടിലെ സന്ദർശനം, ബീറ്റ് ബോക്സ്; ബെഹ്റയിൽനിന്ന് മൊഴിയെടുത്തു

text_fields
bookmark_border
മോൻസ‍ണിെൻറ വീട്ടിലെ സന്ദർശനം, ബീറ്റ് ബോക്സ്; ബെഹ്റയിൽനിന്ന് മൊഴിയെടുത്തു
cancel

കൊച്ചി: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്്റ്റിലായ മോൻസൺ മാവുങ്കലിെൻറ വീടുകളിൽ പൊലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ച സംഭവത്തിൽ മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയിൽനിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. മോൻസ‍ണിെൻറ വീട് സന്ദർശിച്ച സംഭവത്തിലും വിശദമായ മൊഴി രേഖപ്പെടുത്തി.

സമൂഹ മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞാണ് മോൻസണിെൻറ കലൂരിലെ പുരാവസ്തു മ്യൂസിയം സന്ദർശിച്ചതെന്ന് ബെഹ്റ മൊഴിനൽകിയതായി അറിയുന്നു. മോൻസ‍ണിെൻറ വിശദീകരണത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് അന്വേഷിക്കാൻ ഇൻറലിജൻസിനോട് ആവശ്യപ്പെട്ടു. ഇയാൾക്കെതിരെ അന്വേഷണത്തിന് എൻഫോഴ്സ്മെൻറ് കത്തയച്ചതും മൊഴിയിൽ വിശദീകരിച്ചിട്ടുണ്ട്. നേരത്തേ പ്രവാസി വനിത അനിത പുല്ലയിൽ താനാണ് ഡി.ജി.പിയെ വീട്ടിലെത്തിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. മോൻസണ് പൊലീസ് സുരക്ഷ ഏതുസാഹചര്യത്തിലാണ് ലഭിച്ചത് എന്നതുൾപ്പെടെ ഹൈകോടതി ആരാഞ്ഞിരുന്നു.

ഇതിെൻറ അടിസ്ഥാനത്തിൽകൂടിയാണ് മൊഴിയെടുക്കൽ. പൊലീസ് ആസ്ഥാനത്തുനിന്നുള്ള നിർദേശപ്രകാരമായിരുന്നു കലൂരിലെ വാടകവീട്ടിലും ചേർത്തലയിലെ കുടുംബ വീട്ടിലും പൊലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചിരുന്നു എന്നത് സംബന്ധിച്ച രേഖകൾ പുറത്തുവന്നിരുന്നു. സന്ദർശനം സംബന്ധിച്ച് എ.ഡി.ജി.പി മനോജ് എബ്രഹാമിൽനിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മോൻസ‍െൻറ കലൂരിലെ വീട്ടിൽ എത്തിയ ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും പുരാവസ്തുക്കൾ പരിശോധിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.

സാമ്പത്തിക തട്ടിപ്പു കേസിൽ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് കോടതിയെ അന്വേഷണ പുരോഗതി അറിയിക്കും. ഈ സാഹചര്യത്തിൽകൂടിയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് മൊഴി രേഖപ്പെടുത്തിയത്.

മോൻസണിനെതിരായ കേസുകളിൽ ഇടപെട്ടതിന് ഐ.ജി ലക്ഷ്മണനിൽനിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പന്തളത്ത് മോൻസണിനെതിരെ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം അട്ടിമറിക്കാൻ ഐ.ജി ശ്രമിച്ചുവെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monson Mavunkal
News Summary - Monson case; Statement taken from Behra
Next Story