കള്ളപ്പണം വെളുപ്പിക്കൽ: നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇ.ഡി അന്വേഷണം
text_fieldsകൊച്ചി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേരള പൊലീസിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. എറണാകുളം തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സുരേഷ്കുമാര്‍, എ.എസ്.ഐ ജേക്കബ്, സി.പി.ഒ ജ്യോതി ജോര്‍ജ്, തൃശൂർ കൊടകര എസ്.എച്ച്.ഒ അരുണ്‍ ഗോപാലകൃഷ്ണന് എന്നിവർക്കെതിരെയാണ് അന്വേഷണം. ഇവരെക്കുറിച്ച വിശദാംശങ്ങൾ തേടി സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ കത്തയച്ചു.
ഇവരെക്കുറിച്ച് പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരുടെ ഇടപാടുകൾ സംശയകരമാണെന്നാണ് ഇ.ഡി കണ്ടെത്തിയത്. സർവിസ് വിവരങ്ങളാണ് ഇപ്പോൾ തേടിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് അന്വേഷിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിെൻറ അടിസ്ഥാനത്തിലാണ് കേസ്. ഇവർക്കെതിരെ ഏതെങ്കിലും കേസുകൾ നിലവിലുണ്ടോ, മുമ്പ് വകുപ്പുതല നടപടികൾ നേരിട്ടിട്ടുള്ളവരാണോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണോ തുടങ്ങിയ കാര്യങ്ങൾ ഉടൻ അറിയിക്കാനാണ് ഇ.ഡി നിർദേശം. സംസ്ഥാന പൊലീസിലെ ചില ഉദ്യോഗസ്ഥർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.