രാജസ്ഥാൻ കമ്പനിയുടെ മണിചെയിൻ പണപ്പിരിവ്: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകോഴിക്കോട്: രാജസ്ഥാൻ കമ്പനി മണിചെയിൻ മാതൃകയിൽ വൻതോതിൽ പണം പിരിക്കുന്നത് സംബന്ധിച്ച് റൂറൽ പൊലീസ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. വടകര, നാദാപുരം, പുറമേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ ഏജൻറുമാർ ആളുകളെ കണ്ണിചേർക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ കമ്പനിയുടെ പ്രതിനിധികളെക്കുറിച്ചുള്ള വിവരങ്ങൾ ചിലർ പൊലീസിന് ൈകമാറിയതായാണ് സൂചന. ‘നിങ്ങൾക്ക് നിങ്ങളുടെ കഴിവിൽ വിശ്വാസമുണ്ടെങ്കിൽ പെെട്ടന്ന് കോടീശ്വരനാവാം’ എന്നുൾപ്പെടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യ വാചകങ്ങൾ ഉൾക്കൊള്ളിച്ചുള്ള കമ്പനി പ്രതിനിധികളുടെ വോയ്സ് ക്ലിപ്പും ശേഖരിച്ചതായാണ് വിവരം.
കമ്പനി നിരവധിപേരിൽ നിന്ന് മണിചെയിൻ മാതൃകയിൽ നിക്ഷേപം സ്വീകരിക്കുന്നതായി ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നേരത്തെ സമാന മാതൃകയിൽ വൻ തട്ടിപ്പുകൾ നാദാപുരത്ത് ഉൾപ്പെടെ നടന്നിരുന്നു. കമ്പനികളുടെ വിശ്വാസ്യത ഉറപ്പാക്കാതെ പണം നിക്ഷേപിച്ച് വഞ്ചിതരാകരുതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം വാർത്ത വന്നതിനുപിന്നാലെ ഇത് തങ്ങളുെട കമ്പനിയെക്കുറിച്ചല്ലെന്നാണ് ആളുകളെ കണ്ണിചേർക്കാൻ രംഗത്തുള്ളവർ പ്രചരിപ്പിക്കുന്നത്.
ആളുകളിൽനിന്ന് 1320 രൂപ നിക്ഷേപം സ്വീകരിച്ച് കമ്പനി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യിച്ച് പിൻ നമ്പർ ലഭ്യമാക്കുകയാണ് ആദ്യം െചയ്യുന്നത്. ഇതിന് പ്രതിഫലമായി 12 മാസം 249 രൂപ തോതിൽ സൗജന്യമായി മൊബൈൽ ഫോൺ അല്ലെങ്കിൽ ഡി.ടി.എച്ച് റീചാർജ് െചയ്യാമെന്നും കമ്പനി പറയുന്നു. ഇങ്ങനെ ആളുകളെ കണ്ണിചേർക്കുന്നതോെട ചേർത്തിയ ആളിന് 400 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് കമീഷൻ വരും എന്നാണ് അവകാശവാദം. ഒരു ദിവസം നേരിട്ട് 9600 രൂപ സമ്പാദിക്കുന്നതോെടാപ്പം നേരിട്ട് ചേർത്തവർ എത്ര കമീഷൻ വാങ്ങുന്നോ അത്രയും തുക ഇതിനുപുറമെ ലഭിക്കുമെന്നും കമ്പനി പ്രതിനിധികൾ വ്യക്തമാക്കുന്നു. 2019 ജൂണിലാണ് കമ്പനി രജിസ്റ്റർ ചെയ്തതെന്നും മേയ് 25 ഒാടെയാണ് കേരളത്തിൽ ലോഞ്ചിങ് നടന്നതെന്നുമാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.